കോട്ടയത്ത് കോൺഗ്രസിന്റെ നാമമാത്ര സാന്നിധ്യത്തെ പൊതുജനമധ്യത്തിൽ സജീ വ സാന്നിധ്യമാക്കി മാറ്റിയ പ്രവർത്തന ശൈലിയായിരുന്നു സജി മഞ്ഞക്കടമ്പലിന്റേ ത്. കേരളാ കോൺഗ്രസ് എമ്മിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂഞ്ഞാർ, ഏറ്റുമാനൂർ, സീറ്റുകളിൽ ഒന്ന് നൽകാം എന്ന് പറഞ്ഞ് കെഎം മാണിയുടെ മരണ ശേഷം സജിയെ പിജെ ജോസഫും മോൻസ് ജോസഫും ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെത്തിച്ചത്.
എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സജിയെ പാർട്ടി പരിഗണിച്ചില്ല. പക രം കോട്ടയം പാർലമെന്റിലേക്ക് പരിഗണിക്കാം എന്നായിരുന്നു ഓഫർ. എന്നാൽ വീ ണ്ടും പാർട്ടി തള്ളിക്കളഞ്ഞു. ഇതുകൂടാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാ ക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെ ന്നും സജി ആരോപിക്കുന്നു. നിർത്തി അപമാനിക്കുന്നത് തുടരുന്നതിനിടെയാണ് സജി രാജി സമർപ്പിച്ചത്.
അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായി കഴിഞ്ഞ ദിവസം സ ജി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പഴയ തട്ടകത്തി ലേക്ക് തന്നെ സജി മടങ്ങാനാണ് സാധ്യത.ബി.ജെ.പി നേതൃത്വം സജിയെയും കൂട്ടാളി കളെയും ബന്ധപ്പെട്ട് പാർട്ടിയിലേക്ക് ക്ഷണിച്ചതായും അനൗദ്യോഗികമായി വിവരമു ണ്ട്.