കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടം:സ്വകാര്യ ബസുകള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്.
കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ ത മ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച വൈ കുന്നേരം വണ്ടൻപതാൽ പനക്കചിറ റോഡിലായിരുന്നു അപകടം. മുണ്ടക്കയം കോരു ത്തോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തേജസ് ബസിനു പുറകിൽ ഗ്ലോബൽ ബസ് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ബസിലു ള്ളവരും സമീപവാസികളും പറയുന്നത്.സ്കൂൾ കഴിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരായിരുന്നു ബസിലുണ്ടായിരുന്ന ത്. ഇവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.മത്സര ഓട്ടം ആയിരുന്നു എന്ന് ബസിൽ ഉണ്ടായിരുന്ന വിദ്യാർ ത്ഥികൾ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ പെരുവന്താനം താമരചാലില്‍ മോഹനന് (72), താമരചാലില്‍ ലീലാമ്മ (71), അഞ്ഞൂറ്റിനാല് കോളനിയില്‍ കൊല്ലംപറമ്പില്‍ ദേവിക (17), മുണ്ടക്കയം വരിക്കാനി മേനാംതുണ്ടത്തില്‍ ദീപക് തോമസ് (17) എന്നിവരെ പാലാ മാര്‍സ്ലീവ മെഡിസിറ്റിയിലും കോരുത്തോട് പഞ്ചായത്ത് ജീവനക്കാരന് നിയാസി (48)നെ ഇരുപത്താറാംമൈലിലെ മേരി ക്വീൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാർഥികളടക്കമുള്ള മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.