മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ ശുചീകര ണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. തോടുകളിലും ഓടകളിലും അടക്കം നിറ ഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് നടപടി ആരംഭിക്കാത്തത്.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
മുൻ വർഷങ്ങളിൽ മഴക്കാലമരംഭിക്കുന്നതിന് ഏറെ മുൻപ് തന്നെ ശുചീകരണ പ്രവർ ത്തനങ്ങൾ നടത്തുന്ന സ്ഥിതിയുണ്ടായിരുന്നു കാഞ്ഞിരപ്പള്ളിയിൽ. എന്നാൽ ഇത്തവ ണ മെയ് മാസം ആരംഭിച്ച് ഒരാഴ്ച പിന്നിടറായിട്ടും ശുചീകരണ പ്രവർത്തനങ്ങൾക്ക് തു ടക്കം കുറിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിയിലെ പ്രധാന ജലസ്ത്രോതസായ ചിറ്റാർപ്പുഴയി ലും കൈതോടുകളിലും മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്.ഓടകളും മാലിന്യ ങ്ങൾ വന്നടിഞ്ഞ് കൂടി ഒഴുക്ക് നിലച്ച നിലയിലാണ്.
ആനിത്തോട്ടം അയിഷപള്ളിയ്ക്ക് സമീപം ചിറ്റാറിൻ്റെ കൈത്തോട്ടിൽ കെട്ടിക്കിടക്കു ന്ന മലിനജലം മൂലം കടുത്ത ദുർഗന്ധം അനുഭവപ്പെടുന്ന സ്ഥിതിയുണ്ട്.പള്ളിയിൽപ്രാ ർത്ഥനയ്ക്കായി എത്തുന്നവരടക്കം മൂക്ക് പൊത്തി ഇരിക്കേണ്ട ഗതികേടിലാണ്. അറ വുശാലകളിലെ മാലിന്യങ്ങൾക്ക് പുറമെ, ഡയപ്പറുകൾ അടക്കമാണ് ഇവിടെ വെള്ള ത്തിൽ തള്ളിയിരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിലുൾപ്പെടും. ചിറ്റാര്‍ പുഴയില്‍ വന്നടിഞ്ഞ് കൂടിയ തടികളും മഴക്കാലത്തിന് മുൻപ് നീക്കംചെയ്യേണ്ടതുണ്ട്. പുഴയി ലെ മാലിന്യങ്ങൾ നീക്കംചെയ്ത് ജലാശയങ്ങളുടെ ആഴവും വീതിയും വീണ്ടെടുത്തില്ലെ ങ്കിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കത്തിന് അതിടയാക്കും. മഴക്കാലത്തിന് മുൻപ് മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾക്കും കാരണമാകും. ഈ മാ സം 12 മുതൽ കാഞ്ഞിരപ്പള്ളിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നട ത്തുമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിള്ള യോഗം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ ചേർന്നിരുന്നു.
+ There are no comments
Add yours