എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമ മാക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ഇല്ലാതെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ ഡയാലിസിസ് യൂ ണിറ്റ് സ്ഥാപിക്കും. കോട്ടയത്തെ താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികൾ സന്ദർശിച്ച ശേഷം കളക്‌ട്രേറ്റിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായി രുന്നു മന്ത്രി.
കോട്ടയം, പാലാ ജനറൽ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർ ത്തനം വിപുലപ്പെടുത്താനായി രണ്ടു ഷിഫ്റ്റ് എന്നത് മൂന്നാക്കി ഉയർത്തും. ഇതിനാ വശ്യമായ ജീവനക്കാരെ ആശുപത്രി വികസന സമിതി വഴി നിയോഗിക്കും. വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലെ കെട്ടിടനിർമാണം മാർച്ചിനകം പൂർത്തീകരി ക്കാൻ നിർദ്ദേശം നൽകി. കോട്ടയം ജനറൽ ആശുപത്രിയിലെ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും നിർദ്ദേശിച്ചു. എല്ലാ താലൂ ക്ക്-ജില്ലാ-ജനറൽ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തും. എ ല്ലായിടത്തും സൗരോർജ്ജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്ക ണം. പാലാ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഒഴിവ് നികത്തും.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാരുണ്യ ഫാർമസി ഡിസംബറിൽ ആരംഭി ക്കും. ഇവിടെ ഒ.പിയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ കുറവിനു പരിഹാരം കാണുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.  ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരുടെയും കുറവിനു പരിഹാരം കാണുമെന്നു മന്ത്രിഉറപ്പ് നൽകി. എക്സ്റേ വിഭാഗത്തിന്‍റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം സന്ദർശിച്ച മന്ത്രി ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും രോഗികളുമായി സംസാരിക്കുകയും ചെയ്തു.
ആശുപത്രിയിലെ പുതിയ മൂന്നു ശസ്ത്രക്രിയ വിഭാഗങ്ങളുടെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 1.75 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മിക്കുന്നത്. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് നിഷാ കെ. മൊയ്തീൻ, ആർഎംഒ രേഖാശാലിനി സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോണ്‍, ലതാ ഷാജന്‍ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഒരു കോടി രൂപ ആരോഗ്യകേരളം ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നേത്ര ശസ്ത്രക്രി യ തിയേറ്റർ, 75 ലക്ഷം രൂപ ഉപയോഗിച്ച് ക്രമീകരിക്കുന്ന ഓപ്പറേഷൻ തിയേറ്റർ എന്നി വ രണ്ടു മാസത്തിനകം പൂർത്തിയാക്കും.രോഗികളുടെ കാത്തിരിപ്പു സ്ഥലത്തിലെ അ പര്യാപ്തത പരിഹരിച്ച് കൂടുതൽ പേർക്ക് ഇരിക്കാനാവശ്യമായ സൗകര്യം ഏർപ്പെടുത്ത ണം.കൂടുതൽ ഗൈനക്കോളജിസ്റ്റുമാർ നഴ്‌സിംഗ് ഓഫീസർമാരെയും നിയമിച്ച് പ്രസവ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.ശിശുരോഗ ചികിത്സാവാർഡിലെ അപര്യാ പ്തത കൾ പരിഹരിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന,  വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.