എരുമേലി കാളകെട്ടി വഴി കാൽനടയായി തീർത്ഥാടനം നടത്തുന്ന അയ്യപ്പന്മാർക്ക് രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു. എരുമേലിയിൽ നിന്ന് ഏകദേശം 7 കിലോമീറ്ററോളം വാഹനങ്ങളുടെ തിരക്കുള്ള പാതയിൽ കുട്ടികൾ അടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം കൂട്ടമായി നടക്കുന്നത് പലപ്പോഴും പ്രത്യേകിച്ച് രാത്രിയിൽ അപകടങ്ങളിലേക്ക് നയിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു നൽകിയത്. ആർ ടി ഒ സി. ശ്യാമിന്റെ നിർദ്ദേശപ്രകാരം എരുമേലി പേരൂതോട് റോഡില് വച്ച് ജോയിന്റ് ആർടിഒ ഷാനവാസ് കരീം, എരുമേലി സർക്കിൾ ഇൻസ്പെക്ടർ ബിജു ഇ ഡി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനീഷ് കുമാര് എന്നിവരുടെ നേതൃത്വത്തില് ആണ്‌ സ്റ്റിക്കര് അയ്യപ്പ ഭക്തരുടെ ബാഗില് പതിച്ചു നല്കിയത്. എ എം വി ഐ മാരായ ദീപു ആർ നായർ, സുരേഷ് കുമാർ എം എസ്, നിഷാന്ത് ടി ജി, സെന്തിൽ എം പി,ദീപു പോൾ, ഡ്രൈവർമാരായ റെജി എ സലാം,സിറിൽ ഫിലിപ്പ്, ആൽഫിൻ ഷാജഹാൻ അൻസിം ആഷിബ്, രാജേഷ് വി കെ, രാജീവ് കെഎം, വിപിൻ തോമസ് എന്നിവർ പങ്കെടുത്തു.