എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടിക ൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫി സറായിരുന്ന ബി.ആർ.ജയനെ  സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷ ണത്തിലാണ് കൃത്യവിലോപം കണ്ടെത്തിയത്.
റെസ്ക്യൂ വാച്ചറായ അജേഷ്.പി.ബാലകൃഷ്ണൻ സ്റ്റേഷന്റെ പിൻവശത്തെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന് പിന്നിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത് കണ്ടെത്തി യിട്ടും  നിയമനടപടി സ്വീകരിക്കുകയോ, മേലധികാരികളെ  വിവരം അറിയിക്കുക യോ ചെയ്തില്ലന്ന് അന്വേഷണ സംഘം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ന ൽകിയ റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷൻ ജീവനക്കാർക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയില്ല, ഔദ്യോഗിക പ ദവി ദുരുപയോഗം ചെയ്തു,  വ്യാജരേഖകൾ ഉണ്ടാക്കി കുറ്റാരോപിതനെ സ്വാധീനിച്ച്  മ റ്റൊരു കേസിൽ തനിക്ക് എതിരെ പരാതി നൽകിയ ജീവനക്കാരെ കേസിൽ ഉൾപെടു ത്താൻ ശ്രമിച്ചു, ഫോണിൽ ചിത്രീകരിച്ച തെളിവുകൾ സാമൂഹികമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച് ഫോറസ്റ്റ് വകുപ്പിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് അന്വേഷണ സം ഘം കണ്ടെത്തിയത്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആ യ പ്രമോദ് ജി. കൃഷ്ണനാണ് ഉത്തരവിറക്കിയത്.