എലിക്കുളം: കാട് വെട്ടി തെളിച്ച്, അജൈവ മാലിന്യങ്ങൾ നീക്കം ഒന്നരയേക്കർ പുര യിടം കൃഷി ഭൂമിയാക്കിയപ്പോൾ ഒരു പുതിയ കാർഷിക സംസ്കാരം എലിക്കുള ത്തി ന്റെ മണ്ണിൽ പിറന്നു. ഏഴാം മൈൽ – പാമ്പോലി റോഡിലെ കുറ്റിക്കാട്ടുപുരയിടമാണ് എലിക്കുളം നാട്ടു ചന്തയുടെ പ്രവർത്തകർ വെട്ടിത്തെളിച്ചത്. നാട്ടു ചന്തയുടെ നേതൃ ത്വത്തിൽ സമ്മിശ്ര കൃഷിയാണ് ഇനി ഇവിടെ വിളയുക. വാഴ, കപ്പ, ചേന , ചേമ്പ്, കാ ച്ചിൽ, ഇഞ്ചി, മഞ്ഞൾ,പച്ചമുളക്, വഴുതന, തക്കാളി, ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ  എല്ലാം ഇനി ഈ മണ്ണിൽ തഴവച്ചു വളരും.
കൂടാതെ കൃഷിയെ ഇഷ്ടപ്പെടുന്ന വർക്കും കുട്ടികൾക്കും ജൈവ കൃഷി രീതികൾ ക ണ്ട് പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. പതിനഞ്ചു വർഷമായി തരിശാ യി കിടന്ന പുരയിടത്തിൽ വാഴ വിത്ത് നട്ടു കൊണ്ട് ഉദ്ഘാടനകർമ്മം മാണി. സി. കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തംഗവും എലിക്കുളം നാട്ടു ചന്തയുടെ ര ക്ഷാധികാരിയുമായ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ് പദ്ധതി. വിശദീകരണം നടത്തി. എ ലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി. വിൽസൺ. പഞ്ചായത്തം ഗങ്ങളായ സിനി ജോയ് , എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി. എസ്. സെബാസ്റ്റ്യൻ വെച്ചൂർ , രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹന കുമാർ കുന്നപ്പള്ളി കരോട്ട് , സോണിച്ചൻ ഗണപതി പ്ലാക്കൽ, മാത്യു കോക്കാട്ട്, ബിനോയ് കുറ്റിക്കാട്ട് എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ. അസിസ്റ്റന്റ് കൃഷി ഓഫീസറുമാരായ എ. ജെ. അലക്സ് റോയ്, അനൂപ് കരുണാകരൻ എന്നിവർ സംസാരിച്ചു.