വേനൽ ചൂടിൽ വെന്തുരുകുകയാണ് കോട്ടയം ജില്ല.ചൂട് കനത്തതോടെ  കൃഷികൾ പല തും  വാടികരിഞ്ഞ് നശിച്ച് തുടങ്ങിയത് കർക്ഷകരെയും ദുരിതത്തിലായിരിക്കുകയാണ്.
മുൻപെങ്ങുമില്ലാത്ത വിധം കടുത്ത ചൂടാണ് ഇക്കുറി വേനലിൻ്റെ തുടക്കം മുതൽ ജില്ല യിൽ അനുഭവപ്പെടുന്നത്.ചുട്ടുപൊള്ളുകയാണ് ഭൂമി. കൃഷികളെല്ലാം വാടിക്കരിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാൽ നഷ്ടങ്ങളുടെ കണക്ക് മാത്രമാകും കർക്ഷർക്ക് പറയുവാൻ ബാക്കിയുണ്ടാകുക. കൊടും ചൂടിനെ അതിജീവിക്കാനാവാതെ വാടി തളരു കയാണ് ഒരോ കൃഷിഭൂമിയും.ഏത്തവാഴ ക ർ ക്ഷ കരാണ് വെയിലിൻ്റെയും ചൂടി ൻ്റെയും ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കടുത്ത വെയിലേറ്റ് വാഴകൾ കുലച്ച് തുടങ്ങുമ്പോഴേ തണ്ടൊടിഞ്ഞ് നശിക്കുന്ന അവസ്ഥ. കാഞ്ഞിരപ്പള്ളി തമ്പലക്കാട് മാത്രം രണ്ട് കൃഷിയിടങ്ങളിലായി ഇത്തരത്തിൽ നശിച്ചത് ആയിരത്തിലേറെ എത്ത വാഴ കളാണ്. കറി വയ്ക്കുവാൻ പോലും പ്രായമാകും മുൻപേ വാഴകൾ നശിക്കുമ്പോൾ ക ർ ക്ഷ കന് നേരിടേണ്ടി വരുന്നത് കടുത്ത സാമ്പത്തിക ബാധ്യത കൂടിയാണ്. പ്രത്യേകിച്ച് വി ല തകർച്ചമൂലം നട്ടം തിരിയുമ്പോൾ.
കപ്പ അടക്കമുള്ള കൃഷികളും വാടിക്കരിയുകയാണ്. കുരുമുളക്, ജാതി എന്നിവയും വേ നൽ ചൂടിൽ ഉണങ്ങി നശിക്കുന്നു. കടുത്ത വെയിലേറ്റ് ജാതിമരങ്ങളുടെ തണ്ടുകളും, ഇല കളുമടക്കം ഉണങ്ങുന്നതിനൊപ്പം കായ്കൾ പാകമാകാതെ വാടി കൊഴിഞ്ഞ് വീഴുന്നുമു ണ്ട്. കുരുമുളക് ചെടികളുടെ വള്ളികളടക്കമാണ് ഉണങ്ങി നശിക്കുന്നത്.ജലാശയങ്ങൾ പ ലതും വറ്റി വരണ്ടതാണ് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. കൃഷികൾ നന യ്ക്കാനുള്ള വെള്ളത്തിൻ്റെ ലഭ്യതക്കുറവ് കണക്കിലെടുത്ത് ഇവ സംരക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് കർക്ഷകർ.കുരുമുളക് ചെടികളെ വേനൽ ചൂടിൽ നിന്ന് സംര ക്ഷിക്കാൻ  തെങ്ങോല കൊണ്ട് മറതീർക്കുകയാണ് ചിലയിടങ്ങളിൽ കർക്ഷകർ.ഒപ്പം കാ പ്പി, ഉൾപ്പെടെയുള്ളവയുടെ ചുവട്ടിൽ കരിയിലകൾ അടുക്കിയും ചൂടിൽ നിന്ന് സംരക്ഷ ണ മൊരുക്കുന്നു. പച്ചനെറ്റ് കൊണ്ട് മറച്ചാണ് കൈതകൃഷിയ്ക്ക് കർക്ഷകർ സംരക്ഷണ മൊരുക്കിയിരിക്കുന്നത്.
വേനൽ ചൂടിൽ നിന്ന് കൃഷികളെ സംരക്ഷിക്കാൻ നെട്ടോട്ടമോടുമ്പോഴും വേനൽമഴയെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർ ക്ഷ കർ.