മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിൻ്റെ തൂണുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. പ്ര ളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമാണ് ഇവിടെ പുതിയ പാലത്തിൻ്റെ നിർമ്മാണംനടക്കുന്നത്.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
പ്രളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമായി മണിമല ചെറുവള്ളിയിൽ നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പണികൾ പുരോഗമിക്കുന്നു. പാലത്തിൻ്റെ രണ്ട് തൂ ണുകളുടെ അടിത്തറകളുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.മൂന്നാമത്തെ തൂണിൻ്റെ അടിത്തറയുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നു വരുന്ന ത്. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് ഇത് കൂടി പൂർത്തിയാക്കാനാണ് ശ്രമം. ഈ മഴ ക്കാലത്ത് എന്തായാലും പാലം പണി പൂർത്തിയാകില്ല. അടുത്ത മഴക്കാല ത്തിന് മുൻപായി പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലം തകർന്നതോടെ മണിമലയാറിന് കുറുകെയുള്ള ചെക്ക്ഡാമിലൂടെ നടന്നാണ് ആറിൻ്റെ മറുകരയിൽ ഉള്ളവർ ഇപ്പോൾ പുനലൂർ മൂവാറ്റുപുഴ റോഡിലെത്തു ന്നത്. ആറ്റിൽ വെള്ളം ഉയർന്നാൽ ഈ വഴിയുളള സഞ്ചാരം നിലയ്ക്കും.പിന്നെ ബസ് റൂട്ടിലെത്താൻ കിലോമീറ്ററുകൾ താണ്ടേണ്ടി വരും. ഓട്ടോ ടാക്സി വാഹനങ്ങ ളെ ആശ്രയിക്കുക മാത്രമാണ് ഇവരുടെ മുൻപിലുള്ള ഇപ്പോഴുള്ള മാർഗ്ഗം.പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയേയും മണിമല – പഴയിടം- ചേനപ്പാടി റോഡിനേ യും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം.
9.61 കോടി രൂപയാണ് നിർമ്മാണ ചെലവ്. പഴയ നടപ്പാലത്തിന് പകരം 11 മീറ്റര്‍ വീതിയിലും 83 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. വലിയ വാഹ നങ്ങള്‍ക്ക് അടക്കം ഇത് വഴി ഗതാഗതം സാധ്യമാകും.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെയും മണിമല പഴയിടം റോഡിലെ സ്ഥലങ്ങളെയും തമ്മില്‍ ബ ന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് പാലം വരുന്നതോടെ സാധ്യമാകുന്നത്.
+ There are no comments
Add yours