കാഞ്ഞിരപ്പള്ളി: പൂതക്കുഴി പട്ടിമറ്റം റോഡ് 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കു ന്നതിനുള്ള നടപടികൾ ഡിസംബർ പത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചാ യ ത്തംഗം പി.എ. ഷെമീർ. ആദ്യ ഘട്ടത്തിൽ ബാർജറിന്റെ സഹായത്തോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച്  പടപ്പാടി തോടിന്റെ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചു. കിഴക്കൻ മേഖലയിൽ ആദ്യമായാണ് ബാർജറിന്റെ സഹായത്തോടെ തോട് വൃത്തിയാക്കുന്ന ത്.  ദേശീയ പാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരം ഭിച്ച്  കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ  റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്.
പടപ്പാടി തോട്ടിൽ ചെക്ക് ഡാം ഭാഗത്ത് സംര ക്ഷണ  ഭിത്തി നിർമ്മാണം പൂർത്തികരി ച്ചും നിലവിലെ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ ഉയരം മൂന്ന് അടി കൂടി വർദ്ധിപ്പിച്ചു മാണ്  നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.റോഡ് നവീകരണത്തിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ നിധിയി ൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനു മതിയും ലഭി ച്ച് ടെണ്ടർ നടപടികളിലാണ്. സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജല വിഭവ വ കുപ്പിൽ നിന്നും 10 ലക്ഷം രൂപ  അനുവദിച്ച്  ഭരണാനുമതിയും സാങ്കേതികാനുമതി യും ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രളയത്തിൽ 26-ാം മൈലിലെ പാലം ദുർബലമായതോടെ എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമു ള്ള ഭാരവാഹനങ്ങളും തീർത്ഥാടക വാഹനങ്ങളും 4  മാസം ഈ റോഡാണ്  ഉപയോഗി ച്ച് വന്നത്.
തന്മൂലം ഈ റോഡിന്  കൂടതൽ കേടുപാടുകൾ ഉണ്ടായി. ഗ്രാമ പഞ്ചായത്തിലെ പ്ര ധാ ന  റോഡുകളിൽ ഒന്നായ പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണത്തിന് നടപ്പ് വാർ ഷിക പദ്ധതിയിൽപ്പെടുത്തി  10 ലക്ഷം രൂപ അനുവദിച്ച് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അറിയിച്ചു. റോഡ് ന വീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണത്തിനുമായി  ഗ്രാമ പഞ്ചായത്തിൽ നി ന്നും 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന് ഭരണാനുമതിയും സാങ്കേതി കാ നുമതിയും ലഭിച്ച് ടെൻഡർ  നടപടികളും പൂർത്തീകരിച്ചിട്ടുണ്ടെന്നും  ഗ്രാമ പഞ്ചായ ത്തംഗം അഡ്വ. പി.എ.ഷെമീർ അറിയിച്ചു.