ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരു മാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാ ടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപ ക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.
പാര്‍ട്ടി അംഗത്വം പി സി ജോര്‍ജ് എടുക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃ ത്വം. കേരളത്തില്‍ ഇടത് വലത് മുന്നണികളില്‍ ചേക്കേറാന്‍ പല തവണ ശ്രമിച്ചെങ്കി ലും ഇരുമുന്നണികളും പിസിയെ അടുപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ബിജെപിയുമായി ഒരു വര്‍ഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു.
ഘടകകക്ഷി എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനായിരുന്നു ജനപക്ഷം തീ രുമാനിച്ചിരുന്നത്. എന്നാല്‍, അത്തരം തീരുമാനത്തെ ബിജെപി സംസ്ഥാന പ്രസിഡ ന്റ് കെ സുരേന്ദ്രനടക്കം ശക്തമായി എതിര്‍ത്തു.ഇത്തരം രീതി ആവശ്യമില്ലെന്ന് കേ ന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും മുന്ന ണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണ മെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബിജെപി എതിര്‍ത്തത്. തുടര്‍ന്ന് ബിജെപി അംഗത്വം തന്നെ എടുത്ത് ബിജെപിയായി പ്രവര്‍ത്തിച്ചാല്‍ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജനപക്ഷ പാര്‍ട്ടി ഒന്നടങ്കം ബിജെപിയിലേക്ക് ലയി ക്കാന്‍ ഒരുങ്ങുന്നത്. ഇന്ന് കൂടിയുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.ഒപ്പം തന്നെ പത്തനംതിട്ട സീറ്റ് നേരത്തെ തന്നെ ലക്ഷ്യമിട്ട പിസി, ഇനി ബിജെപി സ്ഥാനാര്‍ ഥിയായി മണ്ഡലത്തില്‍ മത്സരിക്കാനും സാധ്യതയേറി.