ജനങ്ങൾ മുഴുവൻ കൊറോണ ഭീതിയിൽ  ലോക്ക്ഡൗൺ ആയി  വീടുകളിൽ ഇരിക്കു മ്പോൾ വൈദ്യുതി തടസ്സം പതിവായി പാറത്തോട് പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി പാറത്തോട് പ്രദേശങ്ങളിൽ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് അധികൃതരുടെ ശ്രദ്ധയി ൽ പെടുത്തിയപ്പോൾ ധിക്കാരപരമായാണ് പാറത്തോട് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ പെരുമാറിയതെന്നും പരാതി. ചൊവ്വാഴ്ച പകൽ മുഴുവൻ വൈദ്യുതി മുട ങ്ങിയതിന്റെ പരാതിയുമായി  വൈകിട്ട്   വൈദ്യുതി ഓഫിസിനെ സമീപിച്ച ഡി. വൈ. എഫ്. ഐ. നേതാവായ സുബിനോടു  ഞങ്ങളെ കൊണ്ട് ഇതൊക്കെയേ പറ്റൂ എന്നും നി ങ്ങൾ ചെയ്യാനുള്ളത് ചെയ്തോ എന്നും പറഞ്ഞു ധിക്കാരത്തോടെയാണ് സംസാരിച്ചത്. വൈദ്യുതി മുടക്കം മൂന്നാം ദിവസമായ ഇന്നും പാറത്തോട്ടിൽ തുടരുകയാണ്.
വൈദ്യുതി മുടക്കം പതിവായപ്പോൾ പരാതിയുമായി എത്തിയ നാട്ടുകാരോട് തട്ടിക്കയ റുന്നത് സ്ഥിരമായിരിക്കുകയാണ് പാറത്തോട് വൈദ്യുതി ഓഫീസിൽ. സമൂഹമാകെ കൊറോണ രോഗ ഭീതിയിൽ വീടുകളിൽ കഴിയുമ്പോൾ ഈ വേനൽ കാലത്തും പകൽ സമയം മുഴുവൻ വൈദ്യുതി മുടക്കം പതിവായതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് എന്ന് യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം പ്രസിഡന്റ്  അജി ജബ്ബാ ർ ആരോപിച്ചു. ഈ നിരന്തരമായ വൈദ്യുതി മുടക്കത്തിന് അടിയന്തിരമായി പരിഹാ രം കാണുന്നതിനായി അധികൃതർ അടിയന്തിരമായി നടപടി എടുക്കണം എന്നും യൂത്ത് കോൺഗ്രസ്സ് , ഡി വൈ എഫ് ഐ  നേതാക്കൾ അറിയിച്ചു