ഇടിമിന്നലിൽ ചത്ത പശുവിനും കിടാവിനും പകരമായി പശുവിനെയും കിടാവിനെയും സമ്മാനിച്ച് കേരള കർഷക സംഘം. ഒരു കുടുംബത്തിന്റെ ജീവിതമാർഗ്ഗം ഇല്ലാതായപ്പോ ൾ കരുതലുമായി എത്തിയിരിക്കുകയാണ് കർഷക സംഘം ചിറക്കടവ് പഞ്ചായത്ത് ക മ്മിറ്റി. ചിറക്കടവ് എംജിഎം യുപി സ്കൂളിന് സമീപം പൊട്ടൻപ്ലാക്കൽ രാജുവിന്റെ പശുക്കളാണ് ഇടിമിന്നലിൽ ചത്തത്.കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പശുവിനും കിടാവിനും പകരമായി മറ്റൊരു പശുവിനെയും കിടാവിനെയും വാങ്ങി നൽകി. ഒറ്റ ദി വസം കൊണ്ടാണ് ഇതിനായുള്ള തുക സമാഹരിച്ചത്.സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പശുവിനെയും കുട്ടിയേയും രാജുവിന് കൈമാറി.
കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.ആർ നരേന്ദ്രനാഥ് പശുവിന്റെ ഇൻ ഷുറൻസ് അടയ്ക്കാനുള്ള തുക സ്വന്തം ചിലവിൽ നൽകി.സംസ്ഥാന കമ്മിറ്റിയംഗം പി ഷാനവാസ് ആവശ്യമായ കാലിത്തീറ്റയും വാങ്ങി നൽകി.കർഷക സംഘം ജില്ലാ സെക്ര ട്ടറി കെ എം രാധാകൃഷ്ണൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ, ഏരിയാ കമ്മിറ്റിയംഗം എൻ.കെ സു ധാകരൻ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ,പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ്,ചെറുവള്ളി ലോക്കൽ സെക്രട്ടറി ഡി.ബൈജു,കർഷക സംഘം ഭാരവാഹി കളായ സി ആർ ശ്രീകുമാർ,ബി സുനിൽ, ഒ.എം.എ കരീം,എം.ജി വിനോദ് എന്നിവർ പ ങ്കെടുത്തു.
മെയ് 13ന് ഉണ്ടായ മിന്നലിലാണ് രാജുവിന്റെ പശുക്കൾ ചത്തത്.ഇദ്ദേഹത്തിന്റെ വീടി നും കാലിത്തൊഴുത്തിനും നാശനഷ്ടമുണ്ടായിരുന്നു.ദിവസങ് ങൾക്കുള്ളിൽ തന്നെ കർഷക സംഘം രാജുവിനും കുടുംബത്തിന് പശുവിനെയും കിടാവിനെയും സമ്മാനിക്കുകയാ യിരുന്നു.ഇവരുടെ ജീവിത മാർഗ്ഗം വീണ്ടും തുറന്ന് നൽകിയിരിക്കുകയാണ് കർഷക സം ഘം ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി.