കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയി ടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വ കാര്യ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലി ൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്.എരുമേലി കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ ബസ് ആണ് അപകടത്തിനിടയാക്കിയത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.മണർകാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു അപകടത്തിൽ മരിച്ച ഫിറോസ്. കോട്ടയം ഭാഗ ത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്.  ഈ സമയം ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോ ഡിൽ വീണ ഫിറോസിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറി. സംഭവത്തിൽ മണർകാട് പോലീസ് കേസെടു ത്തു.