കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ മരണം രണ്ടായി. ജോർജ് കുര്യന്‍റെ വെടിയേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയയും (പൂച്ചക്കല്ലിൽ രാജു, 78) മരിച്ചു. സ്വത്ത് തർക്കത്തിനിടെ ജ്യേഷ്ഠൻ ജോർജിന്‍റെ വെടിയേറ്റ് സഹോദരൻ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിന്പനാൽ രഞ്ജു കുര്യൻ മരിച്ചിരുന്നു.
ജോര്‍ജ് കുര്യന്‍ കൈയ്യില്‍ കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് നാല് തവണ വെടവെ ച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വീടും ഫ്‌ളാറ്റും നിര്‍മിച്ച് വില്‍ക്കുന്ന എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന് കുടുംബ വീടിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കറോളം സ്ഥലം പിതാവ് എഴുതി നല്‍കിയിരുന്നു. ഇ വിടെ വീട് നിര്‍മിച്ച് വില്‍ക്കുവാനായിരുന്നു ജോര്‍ജിന്റെ തീരുമാനം. എന്നാല്‍ ഇതി നോട് രഞ്ജു എതിര്‍പ്പ് പ്രകടിപ്പിക്കുകയും കുടുംബവീടിനോട് ചേര്‍ന്നുള്ള അരയേക്ക റോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ച തെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.

മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷി ച്ചിരിക്കുകയാണ്. വെടിവെച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈ സന്‍സുള്ളതാണെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എന്‍. ബാബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഫൊറന്‍സിക് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ജോര്‍ജിനെ തടുക്കാനെത്തിയ മാതൃസഹോദരന്‍ മാത്യു സ്‌കറിയയുടെ തലയ്ക്കും ദേഹത്തും വെടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതി ജോർജ് കുര്യനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. മണ്ണാറക്കയം കരിന്പനാൽ കെ.വി. കുര്യന്‍റെയും റോസ് കുര്യന്‍റെയും മക്കളാണ് രഞ്ജുവും ജോർജും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് രഞ്ജു ഊട്ടിയിലാണ് താമസിക്കുന്നത്. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യൻ സാന്പത്തിക ബാധ്യതയിലായിരുന്നു. കുടുംബവീടിനോട് ചേർന്ന് പിതാവിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ 48 സെന്‍റ് സ്ഥലം ജോർജിനു നൽകി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിർമിച്ചു വിൽക്കാനായിരുന്നു പദ്ധതി.
എന്നാൽ, കുടുംബവീടിനോടു ചേർന്ന് വീടുകൾ വരുന്നതിനാൽ 48 സെന്‍റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോർജിന്‍റെ മാതാപിതാക്കളും സഹോദരൻ രഞ്ജുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാതൃസഹോദരൻ മാത്യൂസിന്‍റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇതിനിടെ, രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോർജ് റിവോൾവർ എടുത്ത് വെടിവയ്ക്കുകയായിരുന്നെ‌ന്നു പോലീസ് പറഞ്ഞു.