ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി

Estimated read time 0 min read
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. പതിനഞ്ചാം സാക്ഷിയായ കൊക്കപ്പ ള്ളി മനുവാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ മനു കൂറു മാറിയതായി മജിസ്ട്രേറ്റ് ജെ. നാസർ അറിയിച്ചു. മനുവിന്റെ സാക്ഷി വിസ്താരം ചൊവ്വാഴ്ച്ചയും തുടരും. ഇതോടൊപ്പം മറ്റ് പ്രധാന സാ ക്ഷികളായ റോജി, ജിനോയി എന്നിവരുടെയും വിസ്താരം ചൊവ്വാഴ്ച നടക്കും. നേരത്തേ കേസിൽ എട്ടാം സാക്ഷിയും കൊല്ലപ്പെട്ട രഞ്ജുവിന്റെയും പ്രതിയായ ജോർജ് കുര്യ ന്റെയും മാതാവ് റോസ് കുര്യനും കോടതിയിൽ മൊഴിമാറ്റിയിരുന്നു.
135 സാക്ഷികൾ ഉള്ള കേസിൽ ഇതുവരെ 16 പേരെയാണ് വിസ്തരിച്ചരിക്കുന്നത്. കൊ ല്ലപ്പെട്ട രഞ്ജുവിന്റെ ഭാര്യയുടെയും വിസ്താരം കഴിഞ്ഞു. ഇവർ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. സയന്റിഫിക്ക് ബാലസ്റ്റിക്ക് എക്സ്പെർട്ടുകളുടെ അടക്കം വി സ്താ രം കഴിഞ്ഞിട്ടുണ്ട്. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് നിലവിൽ കേസിന്റെ വിസ്താരം.
2022 മാർച്ച് 7 നാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ സ്വത്ത് തർ ക്കത്തേ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഹോദരനായ രഞ്ജു കുര്യനെയും മാത്യു സ്കറിയായെയും ജോർജ് കുര്യൻ കയ്യിൽ കരുതിയിരുന്ന കൈതോക്ക് ഉപയോ ഗിച്ച് വെടിവെച്ച് കൊന്നത്. രഞ്ജു സംഭവ സ്ഥലത്തും മാത്യു സ്കറിയ ചികിത്സയിൽ ഇരിക്കേ ആശുപത്രിയിൽ വെച്ചുമാണ് മരണമടഞ്ഞത്.

You May Also Like

More From Author