യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ യുവാവിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കുമായി നൽകാൻ കോടതി ഉത്തരവിട്ടു.
തടിയുമായി ലോറി ഓടിച്ചു കൊണ്ടു പോകവേ 202O ഡിസംബർ 12ന് പെരുമ്പാവൂർ മണ്ണൂർ വളയ oചിറ ഭാഗത്തുവെച്ച് ലോറി കനാലിലേക്ക് മറിഞ്ഞ് എരുമേലി ഇ രുമ്പൂന്നിക്കര പ്ലാമൂട്ടിൽ മുരളിയുടെ മകൻ മിഥുൻ (22) മരിച്ച കേസിലാണ് ഈ വിധി.ഇൻഷ്വറൻസ് കമ്പനി ഈ തുക മിഥുൻ്റെ മാതാപിതാക്കൾക്കും സഹോദരി ക്കും കൈമാറണമെന്നു് പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആൻ്റ് എംപ്ലോയിസ് കോമ്പൻ റ്റേഷൻ കോടതി ജഡ്ജി കെ എസ് സുനിൽകുമാറാണ് ഉത്തരവിട്ടത്. വാദിക്കു വേണ്ടി അഡ്വ.ആൻറണി പനന്തോട്ടം ഹാജരായി.

+ There are no comments
Add yours