ഇരുപത്തിയെട്ടു ദിവസം പിന്നിടുന്ന എലിക്കുളം പഞ്ചായത്തിന്റെ സമൂഹ അടുക്കള ശ്ര ദ്ധേയമാവുന്നു.എലിക്കുളം ഗ്രാമപഞ്ചായത്ത് എം.ജി.എം.ഓഡിറ്റോറിയത്തിൽ നടത്തി വരുന്ന സമൂഹ അടുക്കള ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയിരിരിക്കുകയാണ്.
മാർച്ച് 28ന് പഞ്ചായത്ത് ആരംഭിച്ച സമൂഹ അടുക്കള നാട്ടിലെ ഉദാരമതികളുടേയും വി വിധ സംഘടനകളുടേയും സഹകരണത്തോടെ മുടക്കമില്ലാതെയാണ് നടക്കുന്നത്. നൂറിലേ റെ ചോറു പൊതികൾ ദിനം പ്രതി പോവുന്ന ഇവിടുത്തെ വിഷു സദ്യ പായസം ഉൽപ്പടെ യുള്ള വിഭവങ്ങൾ തയ്യാറാക്കിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റിനും,മെമ്പറുമാർ ക്കും പുറമേ സി.ഡി.എസ് അംഗങ്ങളും സമൂഹ അടുക്കളയുടെ ഭാഗമാവുന്നുണ്ട്. പാച കത്തിന് നേതൃത്വം നല്കുന്നവരിൽ ഉയർന്ന പദവിയിൽ നിന്നും വിരമിച്ച റവന്യൂ ജീവ നക്കാരൻ മുതൽ എലിക്കുളം ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി  വരെയുണ്ട്.
ചോറിനൊപ്പം ഒഴിച്ചു കറികളും, തോരനും, അച്ചാറുമടങ്ങുന്ന ഊണ് പൊതി ആലംബ ഹീനരായ ആളുകളുടെ വീടുകളിലെത്തിക്കുന്നത് മെമ്പറുമാരും ഡി. വൈ.എഫ്.ഐ.
സംഘടനയുടെ പ്രവർത്തകരുമാണ്.വിവിധ ക്ഷീരോ ല്പാദക സൊസൈറ്റികൾ ലിറ്റർ കണക്കിന് പാലാണ് സമൂഹ അടുക്കളയിലേക്ക് സംഭാവന ചെയ്തത്.വിവിധ സ്കൂളു കളും, മതസംഘടനകളും, സ്വകാര്യ വ്യക്തികളും സമൂഹ അടുക്കളയിലേക്ക് തങ്ങളാലാ വും വിധം സഹായങ്ങൾ നല്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവിയും, ക്ഷേമകാര്യ സ്റ്റാന്റിംഗ് ക മ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടും നേതൃത്വം നല്കുന്ന. സമൂഹ അടുക്കളയി ൽ.പാചകത്തിന് നേതൃത്വം നല്കുന്നത് സർവ്വേ ഡിപ്പാർട്ടുമെന്റിൽ നിന്നും വിരമിച്ച ച ന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ എലിക്കുളം ഭഗവതി ക്ഷേത്രം മേൽശാന്തി വിഷ്ണു ന മ്പൂതിരി , ബിസിനസുകാരനായ അനിൽ കുമാർ മഞ്ചക്കുഴിയിൽ, അദ്ധ്യാപകനായ സന്ദീ പ് ലാൽ, സി.പി.ഐ.എം.ലോക്കൽ സെക്രട്ടറി കെ.സി.സോണി ,ആട്ടോ റിക്ഷ തൊഴിലാ ളിയായ ശശി,കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലു ള്ളവരാണ് സമൂഹ അടുക്കളയിൽ പ്രവർത്തിക്കുന്നത്.
പല സമൂഹ അടുക്കളകളും രാഷ്ട്രീയ  ചേരിപ്പോരുകൾക്കും ആരോപണ പ്രത്യാരോപണ ങ്ങൾക്കും വേദിയാവുമ്പോൾ നേരിന്റെ, നന്മയുടെ നേർക്കാഴ്ചയാവുകയാണ് എലിക്കു ളത്തെ സമൂഹ അടുക്കള .