പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലാ യിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് തമ്പലക്കാട് കാവുകാട്ട് ഭാഗത്ത്  വടക്കേശ്ശേരിയിൽ വീട്ടിൽ  തങ്കപ്പൻ മകൻ അജേഷ് തങ്കപ്പൻ(25) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് സെപ്റ്റം ബർ മാസം വൈകിട്ടോടുകൂടി കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിയുടെ സമീപ ത്തുള്ള കടയുടെ മുന്നിൽ വച്ച് ജിഷ്ണു എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയി രുന്നു.

തുടർന്ന്  പ്രതികളിൽ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി, അച്ചു എന്നു വിളി ക്കുന്ന ജോൺ ഫ്രാൻസിസ്, രാഹുൽ ഷാജി എന്നിവരെ പോലീസ് സംഘം നേരത്തെ പിടികൂടിയിരുന്നു. തുടർന്ന്  ഒളിവിൽ ആയിരുന്ന അജേഷ് തങ്കപ്പന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും അന്വേഷണസംഘം ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയു മായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഓ രാജേഷ് എന്‍, എസ്ഐമാരായ റെജി ലാല്‍ കെ.ആർ, അംശു പി.എസ്, സിപിഓമാരായ റിച്ചാർഡ് സേവ്യർ, വിനീത്, ജയകു മാർ, സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.