കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാഗങ്ങൾ കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ.
കോരുത്തോട് പഞ്ചായത്ത് ഓഫീസിന് മുകൾഭാഗത്ത് സ്ഥാപിച്ച, കാലപ്പഴക്കത്താൽ തകർന്ന പഴയ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ മാറ്റിവച്ച പഴയ മേൽ ക്കൂരയുടെ ഭാഗങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്തുവാൻ ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു. പൊളിച്ചിട്ട പഴ യ മേൽകുരയുടെ ഭാഗങ്ങൾ ലേലം വിളിച്ചു കൊടുക്കണം എന്നാണ് ചട്ടം. എന്നാൽ പഞ്ചായത്തോ ഭരണാധികാരിളോ അറിയാതെ കടത്തുവാൻ ശ്രമിച്ചുവെന്ന് ആ രോപിച്ച് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതിനെത്തുടർന്ന് പഞ്ചായത്ത് അടിയന്തര കമ്മ റ്റി വിളിച്ച് ചേർത്ത് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാ വിലെ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് യുഡിഎഫ് ഭരണസമിതിയ്ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മോഷണം നടത്താൻ കൂട്ടുനിന്ന ഭരണസമിതി രാജിവയ്ക്കുക, സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. കേരള കോൺഗ്രസ് എം കോരുത്തോട് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ.

+ There are no comments
Add yours