പെരുവന്താനത്തു മുപ്ലി വണ്ടുകളുടെ ശല്യം ദുസ്സഹമായി

Estimated read time 1 min read
Share :

പെരുവന്താനത്തു മുപ്ലിവണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു.” ലൈ പ്രോപ്സ് കോർട്ടി കോളിഡ് ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിന ത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥ‌ലങ്ങളിൽ ക്രമാതീതമായി പെരുകിയത്.  സന്ധ്യയായതോടെ വൈദ്യുതി ബൾ ബുകളുടെ പ്ര കാശം ഉള്ളിടത്തേയ്ക്ക് വണ്ടുകൾ കൂട്ടമായാണെത്തുന്നത്. ഇതുമൂലം ഭക്ഷണം കഴിക്കുന്നതിനോ, കിടന്നുറ ങ്ങുന്നതിനോ സാധിക്കുന്നില്ല. കൊച്ചു കുട്ടികളുടെ ചെവിയി ലും മൂക്കിലും വണ്ട് കയറുന്നത്നിത്യസംഭവമാണ്. തടിയിൽ നിർമിച്ച വീടുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്.

അടുത്ത കാലത്തായി കോൺക്രീറ്റ് വീടുകളിലും വണ്ടുകളുടെ ശല്യം അതിരൂക്ഷമായി കണ്ടുവരുന്നത്. സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റ് അണച്ചാണ് നാ ട്ടുകാർ വണ്ടുകളിൽ നിന്നും രക്ഷനേടുന്നത്. വീടുകളിൽ വലിയ പാത്രങ്ങളിൽ വെള്ളം തിളപ്പിച്ച ശേഷം കൂട്ടത്തോടെ ഇവയെ വാരിയിട്ട് നശിപ്പിക്കുകയാണ്. ചാ ക്കിൽ കെട്ടി ദൂരെ സ്ഥലങ്ങളിൽ വാഹനത്തിൽ കൊണ്ടുപോയി കളയുന്നതും പതിവാണ്. റബർത്തോട്ടങ്ങളിൽ വീണ lഴുകുന്ന ഇലകൾക്കിടയിലാണ് പകൽസമയ ത്ത് വണ്ട് കഴിച്ചുകൂട്ടുന്നത്. വീടിനുള്ളിൽ കയറിയ വണ്ടുകൾ പലകകൾക്കി ടയിലും ചുവരുകൾക്കിടയിലും കൂട്ടമായി ഒളിച്ചിരിക്കും. രാത്രിയാകുന്നതോടെ കൂട്ട മായി വെളിച്ചമുള്ള സ്‌ഥലത്തെത്തും.

റബർത്തോട്ടങ്ങളിൽ തുരിശ് ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന സമയങ്ങളിൽ ഇവയുടെ ശല്യം തീരെ കുറവായിരുന്നു. തോട്ടങ്ങളിലെ തുരിശ് പ്രയോഗം നിലച്ചതോടെ യാണ് ശല്യം അതിരൂക്ഷമായത്. വേനൽമഴ ആരംഭിച്ചതോടയാണ് വണ്ടുകളും പെരുകിയത്. റബർ ബോർഡിൻ്റെയും കൃഷി ആരോഗ്യ വകുപ്പുകളുടെയും ശ്രദ്ധ ഇ ക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സത്വര നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എൻ.എ. വഹാബ് മുഖ്യമന്ത്രി, ആരോ ഗ്യമന്ത്രി, കൃഷിമന്ത്രി, റബർ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദ നം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours