കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ധനാനുമതി. 2023-24 കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ആ സ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. തുടക്കകാലം മുതല്‍ വാടക കെട്ടിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൻ്റെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്നു സ്വന്തമായി ഒരു കെട്ടിടമെന്നത്. ശബരിമല തീർത്ഥാടന കാലത്തടക്കം സേവനം ചെയ്യേണ്ടി വന്നിരുന്ന ഫയർഫോഴ്സ് സംഘത്തിന് പക്ഷേ പരാധീനതക ളിൽ കഴിയാനായിരുന്നു മുൻ കാലങ്ങളിലെ വിധി.
ദീർഘകാലമായുള്ള ഇവരുടെ ആവശ്യത്തിന് പരിഹാരമാവുകയാണ്.ഫയര്‍ സ്‌റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവായിരുന്നു.ഇതിന് പുറമെയാണ് കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ധനാനുമതി കൂടി ലഭിച്ചിരിക്കുന്നത്. ഡോ.എൻ ജയരാ ജ് എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെട്ടിട നിർമാണത്തിന് രണ്ട് കോ ടി നാല്പത് ലക്ഷം രൂപ ആവശ്യമായി വരും.ഇതിനായി പ്രത്യേക അനുമതി തേടും.ഇത് ലഭിച്ചാലുടൻ തന്നെ ടെൻണ്ടർ നടപടികളിലേയ്ക്ക് കടക്കാനാകും.
രണ്ട് നിലകളിലായുള്ള കെട്ടിടമാണ് ഫയർഫോഴ്സ് യൂണിറ്റിനായി നിർമ്മിക്കാനുദ്ദേശിക്കുന്നത്. വാഹനങ്ങൾക്കുള്ള ഗ്യാരേജിന് പുറമെ ജീവനക്കാർക്കുള്ള താമസ സൗകര്യം, വിശ്രമമുറി എന്നിവയടക്കം ഈ കെട്ടിടത്തിലുണ്ടാകും. ജലലഭ്യതയുള്ളതും കെട്ടിടനിര്‍മ്മാണത്തിന് അനുയോജ്യവുമായ സ്ഥലം കണ്ടെത്തുന്നതിന് നട ത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് ഫയർസ്റ്റേഷന് നേരത്തെ സ്ഥലം അനുവദിച്ചത്. ഇവി ടെ റോസ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 18 സെൻe റാളം വരുന്ന സ്ഥലമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റവന്യൂ വിഭാഗം വിട്ട് നൽകിയിരുന്നത്..സ്ഥലം എം എല്‍ എ കൂടിയായ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

+ There are no comments
Add yours