കാഞ്ഞിരപ്പള്ളി സര്‍വീസ് ബാങ്കില്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 24ന്

Estimated read time 1 min read

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്ന കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 24ന് നടക്കും. ആകെ 11 സീറ്റുകളിലേക്കാണ് മത്സരം. കേരള കോണ്‍ഗ്രസ്-എം നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി, ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഹകരണ സഖ്യം എന്നീ മൂന്നു മുന്നണികളും മത്സരരംഗത്തുണ്ട്. 50 പേരാണ് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇന്നലെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നിലവില്‍ 42 സ്ഥാനാര്‍ഥികളാണുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. കഴിഞ്ഞ മാസം പത്തംഗ ബാങ്ക് ഭരണസമിതിയിലെ നാല് കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും ഉള്‍പ്പെടെ അഞ്ച് പേര്‍ രാജിവച്ചതിനെത്തെടര്‍ന്ന് കോറം തികയാത്ത സാഹചര്യത്തില്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ബാങ്ക് പ്രസിഡന്‍റിന്‍റെ അറിവോടെ നിയമവിരുദ്ധമായി വായ്പ അനുവദിച്ചതായും ഭാരണസമിതിയംഗത്തിനും പിതാവിനും മതിയായ രേഖകളില്ലാതെ 20 ലക്ഷത്തോളം രൂപ വായ്പ നല്‍കിയെന്നും സാധാരണക്കാര്‍ക്ക് വായ്പ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് ഇവര്‍ രാജിവച്ചത്.

2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ മത്സരിച്ച 11 പേരും വിജയിച്ചു. തുടര്‍ന്നു കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ്-എം ഭരണം പിടിച്ചെടുത്തു. പിന്നീട് പ്രായാധിക്യം മൂലം പ്രസിഡന്‍റ് സ്ഥാനവും ഭരണസമിതിയംഗത്വവും കേരള കോണ്‍ഗ്രസ്-എമ്മിലെ ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം രാജിവച്ചു. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം സീറ്റില്‍ വിജയിച്ച സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്‍റാവുകയും ഭരണം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ജൂലൈ 31 നാണ് അഞ്ച് അംഗങ്ങള്‍ രാജിവച്ചത്.

You May Also Like

More From Author