കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്‍ തുറന്ന് നൽകുന്നതിനെ ചൊല്ലി വിവാദം. കാൻ്റീൻ ഉടൻ തുറക്കാൻ നടപടി ഉണ്ടാകുമെന്ന് ആ ശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ മുഴുവന്‍ ശുചിത്വ സംവീധാനങ്ങളും ഉറപ്പ് വരുത്തിയ ശേഷം മാത്രമെ കാൻറീൻ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാവു എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ തുറന്ന് നൽകുന്നതിനെ ചൊല്ലി വിവാ ദം.കാൻ്റീൻ ഉടൻ തുറന്ന് നൽകാനിരിക്കെ ഇതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി.മുഴുവന്‍ ശുചിത്വ സംവീധാനങ്ങളും ഉറപ്പ് വരുത്തിയ ശേഷം മാത്ര മെ കാൻറീൻ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാവു എന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. നിലവില്‍ ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് പോസ്റ്റു മാര്‍ട്ടം മുറിയോടും മോര്‍ച്ചറിയോടും ചേര്‍ന്നാണ്. കാന്റീനിന്റെ അടുക്കളയും പോസ്റ്റുമാര്‍ട്ടം മുറിയും തമ്മില്‍ വലിയ ദൂരവുമില്ല.
ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.. പോസ്റ്റുമാര്‍ട്ടം മുറിയോട് ചേര്‍ന്നുള്ള കാ ന്റീന്റെ പ്രവര്‍ത്തനം അനുവദിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനെതിരെ ആരോഗ്യ വകുപ്പ്മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായ ത്ത് ആശുപത്രി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ശുചിത്വ മുന്‍കരുതലുകളില്ലാതെ കാന്റീന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനമെങ്കി ല്‍ കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും നേതൃത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യര്‍ മൂലകുന്ന് അറിയിച്ചു.
നിലവില്‍ 11 ദിവസമായി ജനറൽ ആശുപത്രിയിലെ കാന്റീന്‍ അടഞ്ഞ് കിടക്കുകയാണ്. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിന് സമാനമായ ജീവി യെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കാന്റീന്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് കാന്റീന്‍ അടച്ച് പൂട്ടുകയുമായിരുന്നു.

+ There are no comments
Add yours