കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

Estimated read time 1 min read
Share :

കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാറത്തോട് പോസ്റ്റോഫീസിലേക്ക് നടത്തിയ പൂ ഞ്ഞാര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ന്യായമായി അര്‍ഹതപ്പെട്ട സാ മ്പത്തിക വിഹിതം ലഭ്യമാക്കാതെ കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. 15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന്‍റെ വിഹിതം വലിയതോതില്‍ വെട്ടിക്കുറച്ചു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങുന്ന സ്ഥിതിയുണ്ടാക്കി. വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായതുപോലും ലഭ്യമാക്കുന്നില്ല. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കേന്ദ്രം എന്‍.ഡി.എ. കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുകയാണ്.  വയനാട് ദുരന്തസഹായം നിഷേധിച്ചു കൊണ്ട് മനുഷ്യത്വരഹിത സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്മെന്‍റ് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നയമാണ് പിന്തുടരു ന്നതെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് ജിയാഷ് കരീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ് മുഖ്യപ്രഭാഷണം നട ത്തി. കെ.ജെ. തോമസ് എക്സ് എം.എല്‍.എ, എല്‍.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ സാജന്‍ കുന്നത്ത്, സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം വി.ജെ. കുര്യാക്കോ സ്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജുകുട്ടി അഗസ്തി, സിപിഐ എം ജില്ലാ കമ്മറ്റിയംഗം തങ്കമ്മ ജോര്‍ജ്ജുകുട്ടി,  സിപിഐ ജില്ലാ ക്കമ്മറ്റിയംഗങ്ങ ളായ എം.ജി. ശേഖരന്‍, എന്‍.എം. മുജീബ് , കെ.റ്റി. പ്രമോദ്,  എന്‍.സി.പി. നിയോജകമണ്ഡലം പ്രസിഡന്‍റ് ഉണ്ണി രാജ് , കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റ്  കെ.ജെ. തോമസ് കട്ടയ്ക്കല്‍, സിപി.ഐ.(എം) ലോക്കല്‍ സെക്രട്ടറി പി.കെ. ബാലന്‍, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി സി.കെ. ഹംസ  എന്നിവര്‍ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours