കാഞ്ഞിരപ്പള്ളി പഞ്ചായത്തുവക കെട്ടിടത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. കാഞ്ഞിരപ്പള്ളി മിനി സവിൽ സ്റ്റേഷന് എതിർവശത്ത് നിർമിച്ച വനിതാ ഉത്പന്ന വിതരണ കേന്ദ്രത്തിനു സമീപത്താണു മാലിന്യങ്ങൾ തള്ളുന്നത് .

പ്ലാസ്റ്റിക്, പേപ്പർ കൂടുകൾ തുടങ്ങിയവയാണ് ഇവിടെ തള്ളിയിരിക്കുന്നത്. കെട്ടിടത്തിന്‍റെ പിൻവശത്താണു കൂടുതലും മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. മാലിന്യം തള്ളിയിരിക്കുന്നതുമൂലം മഴവെള്ളമടക്കം ഒഴുകിപ്പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നതായി സമീപത്തുള്ള കടക്കാർ പറയുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിൽ അടുത്തിടെയാണു സ്ഥാപനങ്ങൾ തുടങ്ങിയത്. താഴത്തെ നില മാത്രമാണു പ്രവർത്തിക്കുന്നത്. സ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരേ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു