കാഞ്ഞിരപ്പള്ളി: റംദാനെത്തി.റംദാൻ സ്പെഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മർ കൂട്ടി ഇതു് പത്താം വർഷം റംദാൻ കാലത്ത് സന്ധ്യാസമയത്തെ മഗ് രിബ് ബാങ്ക് വിളിക്കു ശേഷം നടക്കുന്ന നോമ്പുതുറകളിൽ പള്ളികളിലും വീടുകളിലും ഉലുവാ കഞ്ഞി സ്പെഷ്യൽ ഐറ്റ മാണ്. കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞി തയ്യാറാക്കുന്നത് കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാ പാ റയിൽ ഉമ്മർ കട്ടിയാണ്. ഇദേഹം ഈ രംഗത്ത് ഇക്കുറി പത്താം വർഷം പൂർത്തീകരിക്കുകയാണ്.

പച്ചരി, തേങ്ങ, വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, ഉലുവാ- ജീരകം, ആശാളി, ചുമ ന്നുളളി, തക്കാളി പഴം, മല്ലിയില, പൊതിന, ഇഞ്ചി, വെളുത്തുള്ളി, എന്നിവയാണ് ഉലുവാ കഞ്ഞിയുടെ ചേരുവകൾ ഉലുവാ കഞ്ഞിക്ക് കൂട്ടാനായി വാളം പുളിചേർത്ത ള്ള തേങ്ങാ ചമ്മന്തിയും ഉണ്ടാകും.അഡീഷണലായി മുട്ട റോസ്റ്റും.ഇതോടൊപ്പം ചായ യും പഴവും ഈത്തപ്പഴവും ഇതോടൊപ്പം വിളമ്പും. മഗ്രിബ് നമസ്ക്കാരത്തിനായി ‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ’ എന്ന് പള്ളികളിൽ നിന്നും ബാങ്ക് വിളി ഉയരുന്നതോടെ ഈന്തപ്പഴം കഴിച്ചാണ് നോമ്പുതാക്കുക.

പിന്നീട് ചായയും പഴവും ഉലുവാ കഞ്ഞിയും കുടിക്കും.ഇതിനു ശേഷം മുട്ട റോസ്റ്റും. ഉച്ചയ്ക്ക് 11.30 ഓടു കൂടി ഉമ്മർ കട്ടി ത രി കഞ്ഞി നിർമാണം തുടങ്ങും. സഹായി യായി ഷിബു ഒപ്പമുണ്ട്. ആയിരത്തിലേറെ പേർക്കാണ് ഉലുവാ കഞ്ഞി തയ്യാറാക്കുന്ന ത്. സമീപത്തുള്ള വർ ഇത് വന്നു് വാങ്ങാറുണ്ട്. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമാണം.

പള്ളി ഭരണ സമിതിയുടെ അംഗങ്ങളും വാളണ്ടിയർമാരും ചേർന്ന് ഇത് വിതരണം ചെയ്യും. പള്ളി വളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ വെച്ചാണ് വിതരണ വും മറ്റും പ്രത്യേകതരത്തിലുള്ള സ്റ്റീറ്റീൽ പാത്രത്തിലാണ് ഇത് വിളമ്പി നൽകുക.