മുണ്ടക്കയം:പി.സി ജോര്‍ജിന്റെ ഈ ആരോപണം അസംബന്ധവും വിവരക്കേടു മാണന്നാണ് സി.പിഎമ്മിന്റെ മറുപടി.മുരിക്കുംവയല്‍ സ്കൂളില്‍ നടപ്പാക്കാനിരുന്ന പദ്ധതിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുമായി യാതൊരു ബന്ധവുമി ല്ല. വകുപ്പിന്റെ അനുമതിയില്ലാതെ നടത്താന്‍ തീരുമാനിച്ച പദ്ധതി വഴി ലക്ഷ്യമിട്ടത് വന്‍ അഴിമതിയാണന്നും സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.രാജേഷ് ആരോപി ക്കുന്നു.
സ്മാര്‍ടട്ട് സ്കൂള്‍ പദ്ധതി നടപ്പിലായില്ലെങ്കിലും ഒരിടവേളയ്ക്ക് ശേഷം പി.സി ജോര്‍ജും സി പി എമ്മും തമ്മില്‍ ഏറ്റുമുട്ടാനുള്ള കാരണമായി ഇത് മാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച വിവാദം വരും ദിവസങ്ങളില്‍ ഇനിയും രൂക്ഷമാവാനാണ് സാധ്യത.
മുരിക്കുംവയൽ ഗവൺമെന്റ് സ്കൂളിൽ സ്വകാര്യ കന്പനിയുമായി ചേർന്ന് എംഎൽഎ നടപ്പിലാക്കാൻ പോയ പദ്ധതിയിലെ ദുരൂഹതയിൽ ആശങ്കയുള്ള രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പദ്ധതി റദ്ദാക്കിയതെന്ന് സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി. സിപിഎം നേതാക്കളെ അവഹേളിക്കുന്ന പി.സി. ജോർജ് എംഎൽഎയുടെ പ്രസ്താവനയിൽ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന
കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ട്രൈബൽ പ്രദേശത്തെ സ്കൂളിൽ സ്വകാര്യ കന്പനി ആവശ്യമായ തയാറെടുപ്പുകളില്ലാതെ
പെൺകുട്ടികളടക്കമുള്ള കുട്ടികളുടെ സ്വകാര്യതകൾ സ്വകാര്യ കന്പനിക്ക് ഉപയോഗിക്കാൻ നേതൃത്വം നൽകിയ പി.സി. ജോർജ് എംഎൽഎയുടെ ഗൂഢ ഉദ്ദേശം സർക്കാർ അന്വേഷിക്കണമെന്നും അധ്യാപകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് അനുവാദം ഇല്ലാത്ത പദ്ധതിക്കായി പണപ്പിരിവ് നടത്തിയതിനെപ്പറ്റി ഡിഡിപി അന്വേഷിക്കണമെന്നും സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.