കോട്ടയം: നിലക്കലും പമ്പയിലും നടന്നത് വിശ്വാസികള്‍ക്ക് നേരെ നടന്ന നരനായാട്ടാണെ ന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്. അഴിഞ്ഞാട്ടക്കാരായ വിരലാലെണ്ണാവു ന്ന സ്ത്രീകള്‍ക്കായി കേരളത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പോലീസ്. ബോധപൂര്‍വ്വ മായ പ്രകോപനങ്ങളാണ് ചിലര്‍ സൃഷ്ടിക്കുന്നതെന്നും അദേഹം പറഞ്ഞു.

നിലക്കലില്‍ സമരക്കാര്‍ക്കിടയിലേക്ക് ക്രിമിനലുകളെ കടത്തി വിട്ടതാരാണെന്നത് സംബ ന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. അവരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക്‌നേരെ അ ക്രമം അഴിച്ച് വിട്ടത്. തീവ്ര നിലപാടുകളുള്ള സ്ത്രീ സംഘടനകള്‍ വാടകക്കെടുത്തവരാ ണിതെന്ന ആക്ഷേപം ശക്തമാണ്. നിലക്കലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചത് അയ്യപ്പ ദര്‍ശത്തിനെത്തുന്ന ഭക്തജനങ്ങളെയാണ് പ്രതികൂലമായി ബാധി ക്കുകയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.