കാഞ്ഞിരപ്പള്ളി:പത്ത് വർഷം മുമ്പ് ശുചീകരിച്ച കെ കെ റോഡിൽ ദേശീയപാതയുടെ ഇ രുവശത്തുമായി വെള്ളമൊഴുകാനായുള്ള ഓടകളാണ് മഴക്കാല പൂർവ്വ ശുചീകരണത്തി ന്റെ ഭാഗമായി നവീകരിക്കാൻ ആരംഭിച്ചത്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗ മായി ചിറ്റാർ പുഴയിലേക്കും, കൈതോടുകളിലേക്കും, ഓടകളിലേക്കും വെച്ചിരിക്കുന്ന മാലിന്യ കുഴലുകള്‍ പഞ്ചായത്ത്,ആരോഗ്യം,ഹരിത കേരളം മിഷൻ നേതൃത്വത്തിൽ  നീ ക്കം ചെയ്യുവാനാരംഭിച്ചു.പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരമാണ് പ്രത്യേക സ്ക്വാ ഡ് മെയ് 11 മുതല്‍ പരിശോധന നടത്തി മാലിന്യ കുഴലുകള്‍ കോണ്‍ക്രീറ്റ് മിക്സ് ഉപ യോഗിച്ച് അടക്കുന്ന പ്രവൃത്തിയാണ് നടന്ന് വരുന്നത്.

മാലിന്യ കുഴലുകള്‍ വെച്ചിരിക്കുന്ന കടകള്‍ക്കും,വീടുകള്‍ക്കും കുഴലുകൾ വീണ്ടും തുറ ന്നാൽ കർശന  നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കുന്നുണ്ട്.ചിറ്റാര്‍ പുഴയുടെ കൈതോടായ പൊട്ടത്തോട്ടിലേക്കും, ചിറ്റാർപുഴയിലേക്ക് മാലിന്യം നിക്ഷേപിച്ചിരുന്ന കാളകെട്ടി,കപ്പാട്,മഞ്ഞപ്പള്ളി,ആനക്കല്ല്,ആനിത്തോട്ടം മേഖലകളിലെ മാലിന്യ കുഴലു കളും നീക്കം ചെയ്തും. ടൗണിൽ ദേശീയപാതയിലെ ഓടകൾ മൂടിയത് മണ്ണെടുത്ത് മാറ്റു കയും, ഓടയിലേക്ക് നീട്ടിവെച്ചിരിക്കുന്ന മാലിന്യക്കുഴലുകൾ അടച്ച് വരികയുമാണ്.

ഓടയിൽ ഒഴുക്കിന് തടസമായി  സ്വകാര്യ വ്യക്തി അനധികൃതമായി വലിച്ചിരുന്ന പൈ പ്പ് ലൈനുകളും നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാ ധികള്‍ പിടി പെട്ടത് ടൗണിൽ പൊട്ടത്തോടിന്‍റെ പരിസരങ്ങളിലായതിനാലും നിലവില്‍ 13 ,20വാര്‍ഡുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്തിനാലും എത്രയും പെട്ടെന്ന് തന്നെ പഞ്ചായ ത്തിലെ എല്ലാ നീര്‍ച്ചാലുകളിലേക്കും വെച്ചിരിക്കുന്ന മാലിന്യ കുഴലുകള്‍ നീക്കം ചെയ്യു വാനുള്ള നടപടികളാണ് കൈക്കൊണ്ട് വരുന്നത്. ഇതുവരെ നൂറ്റമ്പതില്‍ പരം മാലിന്യകു ഴലുകളാണ് നീക്കം ചെയ്തിട്ടുള്ളത്.