രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാ ര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുക ളും അനുവദിച്ചു. അതേസമയം, വിമാന സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.സംസ്ഥാന-അ ന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്‌സി, ഓട്ടോറിക്ഷാ, സൈ ക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ ക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലു ള്ളവരും ഒഴിക).

വലിയ കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് അനുമതിയില്ല. സംസ്ഥാനങ്ങളുടെ ആവശ്യം അം ഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്‌മെന്റ് സോണുകള്‍ സംസ്ഥാന സര്‍ ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

• കടകള്‍ തുറക്കും…

👉 ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കും.👉 പൊതുപരിപാടികള്‍ക്ക് നി യന്ത്രണം തുടരും.👉 ഹോട്ടലുകള്‍, തീയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുറക്കില്ല. 👉 വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും. 👉 പൊതുയിടങ്ങ ളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹം. 👉 വിമാന സര്‍വീസുകള്‍ ഇല്ല. 👉 കാണികളില്ലാതെ കായിക മ ത്സരങ്ങള്‍ നടത്താം.

ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍,തീയറ്ററുകള്‍,മാളുകള്‍,ജിംനേഷ്യം,സ്വി മ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അട ഞ്ഞുകിടക്കും.സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറ ക്കാന്‍ അനുമതി നല്‍കും, എന്നാല്‍ കാഴ്ചക്കാരെ അനുവദിക്കില്ല. എയര്‍ ആംബുലന്‍ സുകള്‍ക്കു വിലക്കില്ല. മാളുകളിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെയും ഒഴികെ യുളള ഷോപ്പുകള്‍ മേയ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും, എന്നാല്‍ ബന്ധപ്പെട്ട അധി കൃതര്‍ നിര്‍ദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം.

എല്ലാ തരത്തിലുമുള്ള സാമൂഹിക-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-സാംസ്‌കാരിക-മതപ രമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂര്‍ണമായും വിലക്കി.  ഓണ്‍ലൈ ന്‍/ഡിസ്റ്റാന്‍സ് ലേണിങ് പ്രോത്സാഹിപ്പിക്കും.ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്ര വര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവര്‍ എന്നിവ ര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്ക് പ്രവ ര്‍ത്തിക്കാം.

ബസ് ഡിപ്പോകള്‍,റെയില്‍വേ സ്റ്റേഷന്‍,എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.സോണുകള്‍ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരു മാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമായി രിക്കണം സോണുകള്‍ തീരുമാനിക്കേണ്ടത്.സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോ ണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും . ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്.കണ്ടെയ്ന്‍മെന്റ് സോണുക ളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.

എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേ രലുകള്‍ക്ക് കര്‍ശന വിലക്ക് തുടരും. ആരാധനാലയങ്ങളിലേക്കു പൊതുജനങ്ങള്‍ക്ക് പ്ര വേശന വിലക്ക് തുടരും.കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേ ര്‍ക്കും ഒരു സമയം പങ്കെടുക്കാം.വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങ ളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെ ട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്കു തീരുമാനിക്കാം.കണ്ടെയ്ന്‍മെന്റ് സോ ണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.

നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുന്നയിടങ്ങളില്‍ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് പു റത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്കു തീരുമാനമെടുക്കാം.അ വശ്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റുതരത്തിലുള്ള അവശതകളു ള്ളവര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല.പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാ ത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമ പ്ര കാരമാണ് ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം എന്‍ഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയത്.

സാഹചര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനങ്ങള്‍ ഏര്‍ പ്പെടുത്താം.വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളില്‍ ആരോ ഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകള്‍ ഉറ പ്പാക്കണം.