മുണ്ടക്കയത്ത് മലഞ്ചരക്ക് കടയിൽ ലക്ഷങ്ങളുടെ മോഷണം. പുത്തൻചന്തയിൽ പ്രവർ ത്തിക്കുന്ന തോപ്പിൽ റബ്ബേഴ്സിൽ നിന്നുമാണ് പണവും, ലക്ഷങ്ങളുടെ മലഞ്ചരക്ക് സാ ധനങ്ങളും കവർന്നത്.
തോപ്പിൽ സജീവ് ഭാസ്ക്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുണ്ടക്കയം പുത്തൻചന്ത യിലെ തോപ്പിൽ റബ്ബേഴ്സിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കടയു ടെ ഷട്ടർ പിക്കാസ് ഉപയോഗിച്ച് കുത്തിതുറന്നാണ് 85000 രൂപയും ലക്ഷകണക്കിന് രൂപ യുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പ ണമാണ് നഷ്ടപ്പെട്ടത്. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതി പത്രി, കൊക്കോ അടക്കം ഇ തോടൊപ്പം മോഷ്ടിക്കപ്പെട്ടു. ഏകദേശം 3 ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോ ഷ്ടിക്കപ്പെട്ടതായാണ് കണക്ക്. സിസിടിവി ക്യാമറകളുടെ കേബിളുകൾ മുറിച്ച് നശിപ്പിച്ച മോഷ്ടാവ് ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും കവർന്നു.ബുധനാഴ്ച വൈകിട്ട് ഏ ഴേകാലോടെ അടച്ച കട രാവിലെ എട്ടേകാലോടെ തുറക്കാനെത്തിയപ്പോഴാണ് ഉടമ മോ ഷണവിവരം അറിയുന്നത്.
തുടർന്ന് പോലീസിൽ വിവരമറിച്ചതോടെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.കടയുടെ ഷട്ടർ കുത്തിതുറക്കാനുപയോഗിച്ചു എന്ന് കരുതുന്ന പിക്കാസ് സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. താഴ് അറത്ത് മാറ്റുവാനുള്ള ശ്ര മം പരാജയപ്പെട്ടപ്പോൾ സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും എടുത്ത പിക്കാസ് ഉപയോഗിച്ച് ഷട്ടർ മോഷണത്തിനായി കുത്തിതുറക്കുകയായിരുന്നു എന്നാണ് കരുതുന്നത്.