കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജിന് 3 കോടി രൂപ ചെലവില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അ റിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ നഷ്ടമാകുന്ന സാഹചര്യമായി രുന്നു. കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം കെട്ടിടം പണിയുന്നതിന് വിട്ടുനല്‍കാന്‍ ഉത്തരവായിരുന്നു.

പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 2 കോടി രൂപയും എംഎല്‍എ ഫണ്ട് 1 കോ ടി രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകു പ്പിനാണ് നിര്‍മ്മാണ ചുമതല. സ്ഥലം വിട്ടുനല്‍കുന്ന പേട്ട ഗവ.ഹൈസ്‌കൂളിന് അടി സ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് പുതിയ കെട്ടിടത്തിന് 2023-24 സാമ്പത്തിക വര്‍ഷം 1 കോടി രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും നടപടിയാ യി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിര പ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷി ക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.