മുണ്ടക്കയം കോരുത്തോട് മടുക്കയിൽ രോഗം സ്ഥിരീകരിച്ചതിനാൽ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാ പനം നടത്തിയത്.മഹാരാഷ്ട്രയില്‍നിന്ന് മെയ് 13ന് ബസില്‍ കോഴിക്കോട്ട് എത്തിയ 23 കാരനായ മടുക്ക സ്വദേശിക്ക് കോവിഡ് സ്ഥീകരിച്ചതോടെയാണ് കോരുത്തോട് പഞ്ചാ യത്തിനെ ഹോട്സ്പോർട്ടാക്കിയത്.
ഇയാളുടെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടു വരികയായി രുന്നു. ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതി നെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ പരിശോ ധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരന്‍, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ അമ്മ, സഹോദരന്‍ എന്നിവര്‍ ഹോം ക്വാറന്‍റയിനിലാണ്. യു വാവിനൊപ്പം മഹാരാഷ്ട്രയില്‍നിന്ന് ബസില്‍ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.