റബര്‍ത്തോട്ടത്തില്‍ തളയ്ക്കുന്നതിനിടയില്‍ ഇടഞ്ഞ കൊമ്പന്‍ മണിക്കൂറുകളോളം നാടി നെ ഭീതിയിലാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് വാഴൂര്‍ ഇളങ്ങോയി കടവിലെ പുര യിടത്തില്‍ തളയ്ക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശി യുടെ ശങ്കരന്‍കുട്ടി എന്ന കൊമ്പന്‍ ഇടഞ്ഞത്. ഇളങ്ങോയില്‍ ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തില്‍ തോടിന്റെ കരയില്‍ തളയ്ക്കുവാനെത്തിച്ചപ്പോഴാണ് ശങ്കരന്‍കുട്ടി പിണ ങ്ങിയത്. പാപ്പാന്മാരെ അനുസരിക്കാന്‍ കൂട്ടാക്കാത്ത കൊമ്പന്‍ പറമ്പിലെ വാഴകള്‍ ആദ്യം നശിപ്പിച്ചു.

റബര്‍ത്തോട്ടത്തില്‍ തളയ്ക്കുന്നതിനിടയില്‍ ഇടഞ്ഞ കൊമ്പന്‍ മണിക്കൂറുകളോളം നാടി നെ ഭീതിയിലാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് വാഴൂര്‍ ഇളങ്ങോയി കടവിലെ പുര യിടത്തില്‍ തളയ്ക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശി യുടെ ശങ്കരന്‍കുട്ടി എന്ന കൊമ്പന്‍ ഇടഞ്ഞത്. ഇളങ്ങോയില്‍ ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തില്‍ തോടിന്റെ കരയില്‍ തളയ്ക്കുവാനെത്തിച്ചപ്പോഴാണ് ശങ്കരന്‍കുട്ടി പിണ ങ്ങിയത്. പാപ്പാന്മാരെ അനുസരിക്കാന്‍ കൂട്ടാക്കാത്ത കൊമ്പന്‍ പറമ്പിലെ വാഴകള്‍ ആദ്യം നശിപ്പിച്ചു.

പിന്നീട് റബര്‍മരങ്ങള്‍ തള്ളിയിട്ടു. തൊട്ടടുത്ത പറമ്പിലേക്ക് ഓടിക്കയറി. ആള്‍ക്കാര്‍ എത്തി ബഹളമായതോടെ ആന കൂടുതല്‍ പരാക്രമം കാട്ടി. രണ്ടു വൈദ്യുതി പോസ്റ്റുകള്‍ ആന തകര്‍ത്തതോടെ വൈദ്യുതി വിതരണം നിലച്ചു. ഇരുട്ടു പരന്നതോടെ നാടാകെ പരിഭ്രാന്തിയിലായി. പാപ്പാന്മാര്‍ ആന റോഡിലേക്ക് കയറാതെ നോക്കി.

പൊലീസും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും വെളിച്ചമില്ലാത്തത് അവരെയും വിഷമിപ്പിച്ചു. കോട്ടയത്തുനിന്നെത്തിയ എലിഫെന്റ് സ്‌ക്വാഡിലെ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് നല്‍കിയ ടോര്‍ച്ച് വെളിച്ചത്തില്‍ ഏഴരയോടെ ആദ്യം മയക്കുവെടി വച്ചു. മയക്കുവെടി കൊണ്ടതോടെ പരാക്രമം കൂടിയ കൊമ്പന്‍ ഏതാനും റബര്‍മരങ്ങള്‍ കൂടി മറിച്ചിട്ടു. ഒന്‍പതു മണിയോടെ വീണ്ടും മയക്കുവെടി വച്ചതിനെ തുടര്‍ന്നാണ് മൂന്നര മണിക്കൂറുകളോളം നാടിനെ ഭീതിയിലാഴ്ത്തിയ കൊമ്പന്‍ മയങ്ങിയത്.

രാത്രിയായതിനാല്‍ ആന നില്‍ക്കുന്നത് കണ്ടുപിടിക്കാനും മയക്കുവെടി വയ്ക്കാനും എലിഫെന്റ് സ്‌ക്വാഡ് ബുദ്ധിമുട്ടി. ആന ഇടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ വന്‍ ജനാവലിയെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. രാത്രിയായതിനാല്‍ ജനം തോട്ടത്തിലേക്ക് കയറാതിരിക്കാന്‍ മണിമല പൊലീസ് സംഘം ഇവരെ വഴിയില്‍ തടഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി വകുപ്പ് സ്ഥലത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.