കാലവര്‍ഷക്കെടുതിയില്‍ മേഖലയില്‍ ഒരു മരണംകൂടി. മുണ്ടക്കയത്തു നിന്ന് കാണാതായ കോരുത്തോട് അമ്പലവീട്ടില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തി. വിറകുശേഖരിക്കാന്‍ പോയ ദീപുവിനെ കഴിഞ്ഞദിസമാണ് കാണാതായത്. മൃതദേഹം അഴുതയാറ്റില്‍ നിന്നാണ് കിട്ടിയത് .തിങ്കളാ ഴ്ചയാണ് ദീപുവിനെ കാണാതായത്.വഞ്ചിയില്‍ തങ്ങിനില്‍ക്കുന്ന നില യില്‍ രാവിലെ ഏഴേ കാലോടെ നാട്ടുകാരാണ് കണ്ടത്.തുടര്‍ന്ന് പോസ്റ്റു മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി യിലേക്ക് മാറ്റി. മൃതദേഹം വൈകിട്ട് കോരുത്തോടുള്ള വീട്ടില്‍ സംസ്‌ക്ക രിക്കും.ഇതോടെ രണ്ടു ദിവസത്തിനകം കാലവര്‍ഷക്കെടുതിയില്‍ മേഖ ലയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇന്നലെ രാവിലെ പഴയിടം വയലില്‍ പടിഷാപ്പിന് സമീപത്തെ കൈ തോട്ടില്‍ വീണ് മൂലേപ്ലാവ് ആറ്റുപുറത്ത് വീട്ടില്‍ ശിവന്‍കുട്ടി( 50 ) മരി ച്ചിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ സുജാത കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് ശിവന്‍കുട്ടിയുടെ മരണം. . മക്കള്‍: ശ്രീകുമാര്‍,ശ്രീകല

അതേ സമയം മുണ്ടക്കയത്ത് കല്ലേ പാലത്തിനു സമീപം മണിമലയാറ്റില്‍ മീന്‍ പിടി ക്കാനിറങ്ങി ഒഴുക്കില്‍ പെട്ട രണ്ട് യുവാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അടൂ ര്‍ കടമ്പനാട് മേലൂക്കട തെക്കേതില്‍ പ്രവീണ്‍ (27) അടൂര്‍ സ്വദേശി ഷാഹുല്‍ (21) എന്നിവരെയാണ് മണിമലയാറ്റില്‍ ഒഴുക്കിലകപ്പെട്ടത്.അതേസമയം തിരച്ചില്‍ നടത്താ ന്‍ മതിയായ ഉപകര ണങ്ങളിലെന്ന കാരണത്താല്‍ ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ അവസാ നിപ്പിച്ചിരുന്നു.അന്യ സംസ്ഥാന തൊഴിലാളികളാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു ആദ്യം പ്രചരിച്ചതെ ങ്കിലും സ്വകാര്യ കമ്പനിയില്‍ ജോലിക്കു വന്ന അടൂര്‍ സ്വദേശിക ളാണന്ന് വിവരം ലഭിച്ചത് വൈകുന്നേരത്തായിരുന്നു.