കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ അശാസ്ത്രീയമായ ചെക്ക്ഡാം നിർമ്മാണം മൂലം ജനം ദുരിതത്തിൽ. ചെക്ക്ഡാം നിർമ്മിച്ചതു മൂലം വെള്ളം കയറി റോഡ് നശിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ‘ഇവിടെയുള്ളത്. പൂതക്കുഴി പട്ടിമറ്റം റോഡിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. മഴ ശക്തമായൊന്നു പെയ്താൽ റോഡ് മുഴുവൻ വെള്ളത്തി നടിയിലാകും.പിന്നെ കാൽനടയാത്ര പോയിട്ട് വാഹനയാത്ര വരെ ദു:ഷ്ക്കരമാകും. അശാസ്ത്രീയ ഇവിടെ പണി കഴിപ്പിച്ച ചെക്ക്ഡാമാണ് ഈ ദുരിതത്തിന് കാരണം.

മുൻ കാലങ്ങളിൽ ഒരിക്കലും ഇവിടെ വെള്ളം ഉയർന്നിരുന്നില്ല.എന്നാൽ ചെക്ക്ഡാം പണികഴിപ്പിച്ചതോടെ മഴ പെയ്താൽ റോഡും, തോടും ഒന്നാകുന്ന അവസ്ഥയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 19 ലക്ഷം രൂപ വിനിയോഗിച്ച് പൂതക്കുഴി കെ എം എ ചിൽഡ്രൻസ് ഹോമിന് സമീപം ഇക്കഴിഞ്ഞയിടെയാണ് പുതിയ ചെക്ക്ഡാം നിർമ്മിച്ചത്. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ജല ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് പണിത ചെക്ക്ഡാം പക്ഷേ ഇപ്പോൾ നാട്ടുകാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.

ഓരോ മഴയ്ക്കും ചെക്ക്ഡാമിൽ വെള്ളം ഉയരുന്നതോടെ ഇത് റോഡിലേക്കും കയ  റും. ഇപ്പോൾ വെള്ളം കയറിയൊഴുകി പൂതക്കുഴി പട്ടിമറ്റം റോഡ് തകരുവാനും ആരംഭിച്ചിട്ടുണ്ട്.തോട്ടിലെ വെള്ളം റോഡിലൂടെ കയറി കുത്തിയൊഴുകുന്നതാണ് റോഡ് തകരുവാൻ കാരണം. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മൂലം ഇവിടെ തോടി ന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. നിലവിലെ ചെക്ക്ഡാമിന് താഴെയായി ഉയരം കുറച്ച് ഇത് പണിതിരുന്നുവെങ്കിൽ റോഡിൽ വെള്ളം കയറുന്നത് ഒഴിവാക്കാമായിന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.റോഡ് നിരപ്പിനടുത്ത് വരെ ചെക്ക്ഡാം ഉയർത്തി നിർമ്മിച്ചതും വിനയായി മാറി.