അടിപിടി കേസിലെ പ്രതി പതിനാറു വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ.  2003 ൽ മുണ്ടക്കയത്ത് വെച്ചുണ്ടായ അടിപിടി കേസിലെ പ്രതിയായ മുണ്ടക്കയം  കരിനിലം ഭാഗത്ത് താമസിച്ചിരുന്ന  കുളങ്ങരത്ത് വീട്ടിൽ പ്രകാശനാണ്  പതിനഞ്ച് വർഷങ്ങൾക്കു ശേഷം പിടിയിലായത്.
ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി മധുസൂദനൻ്റെ  നിർദ്ദേശപ്രകാരം മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ബൈജു ജോസിനെ നേതൃത്വത്തിൽ എസ്.ഐ ജോസി ടി കെ, എസ്.സി.പി.ഒ സന്തോഷ്,  സി.പി.ഒ മാരായ ജോബി ജോസഫ്, അനൂപ് ആർ, സുമിഷ്  എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു.