അവശ്യ സാധന നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കുപ്പിവെളളത്തിന്‍റെ വില 13 രൂപ യില്‍ കൂട്ടി വിറ്റാല്‍ വ്യാപാരികള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി   ജില്ലാ കലക്ടറുടെ അനുമതിയൊടെ  ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സ പ്ലൈ ആഫീസര്‍ അറിയിച്ചു.
20-ാം തീയതി നടത്തിയ പരിശോധനയില്‍ കാഞ്ഞിരപ്പളളി കുന്നും ഭാഗത്തുളള ഒരു വ്യാ പാരി കുപ്പിവെളളത്തിന്  20 രൂപാ ഈടാക്കിയതിന് എതിരെ നിയമ നടപടി സ്വീകരി ച്ചു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ആഫീസര്‍ റ്റി.ജി സത്യപാല്‍, റേഷനിംഗ് ഇന്‍ സ്പെക്ടര്‍ സാവിയോ പി ജോര്‍ജ്ജ്  എന്നിവര്‍ പങ്കെടുത്തു.