സി.പി.ഐയില്‍ ഉറച്ചുനില്‍ക്കും, പാര്‍ട്ടി വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെ ന്നു ഇ.എസ് ബിജിമോള്‍. സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസത്തിന്റെ പേ രിലും പാര്‍ട്ടി മാറുന്നവരുടെ കൂട്ടത്തില്‍ തന്നെ പെടുത്തേണ്ടെന്നും സി.പി.ഐയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇ.എസ് ബിജിമോളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരിയായിരിക്കും താന്‍. അതിലുപരി രാഷ്ട്രീ യപ്രവര്‍ത്തക ആയിരിക്കുന്നടത്തോളം കാലം സി.പി.ഐയുടെ പ്രവര്‍ത്തകയായിരി ക്കും. ഇരുപത്തിരണ്ടാം വയസില്‍ സി.പി.ഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാ ഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താന്‍ വരുന്നത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണ ക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നല്കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നി ലയിൽ  പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ   പ്രതികരിക്കാനും കരുത്ത് നല്കി യത്. ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളാ യി  സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്ര ചരണം ചിലർ നടത്തുന്നതായി സിപിഐയുടെ സഖാക്കൾ എന്റെ ശ്രദ്ധയിൽപ്പെടു ത്തിയിരുന്നു. ഇത്തരം  വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല.  രാ ഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളു ടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാൻ .ഇത്തരം പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്തുതയുമില്ലെന്നും അവര്‍ വ്യക്ത മാക്കി.
അതിലുപരി  രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നിടത്തോളം കാലം ഞാൻ സിപിഐ യുടെ  പ്രവർത്തകയായിരിക്കും. അഭിപ്രായങ്ങൾ തുറന്ന്  പറയണമെന്നും എത് പ്രതി സന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങൾ എന്നോ ട്  ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉ റപ്പു നല്കിയ ,ഒന്നും ആഗ്രഹിക്കാത്ത, ഒന്നും  പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളു ണ്ട്. അവർ നല്കിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐ ക്ക് ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ഇ.എസ് ബിജിമോൾ ഫെയ്‌സ്ബുക്ക് പോസ്റ്റ്യിൽ കുറിച്ചിട്ടുണ്ട് .