കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് തോട്ടുമുഖത്തു നിന്നും എൽ.ഡി. എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച അനുഷിയ സുബിനാണ് സംസ്ഥാനത്തെ ര ണ്ടാമത്തെതും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമുളളത്. കണ്ണൂരാണ് ഏറ്റവും ഉയ ർന്ന ഭൂരിപക്ഷം. 702 വോട്ടാണ് അനുഷിയുടെ ഭൂരിപക്ഷം. അനുഷിയയുടെ ആദ്യ തിര ഞ്ഞെടുപ്പ് അങ്കമായിരുന്നു ഇത്.

ആകെയുള്ള 1367 വോട്ടിൽ 1011 വോട്ടുകൾ പോൾ ചെയ്തപ്പോൾ അനുഷിയക്ക് 853 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരു ന്ന ആജ ബഷീറിന് 148 വോട്ടുകളെ സമാഹരിക്കുവാൻ കഴിഞ്ഞുള്ളു. അനുഷിയയുടെ ഭർത്താവ് സുബിൻ സലീമായിരുന്നു കഴിഞ്ഞ തവണത്തെ ഗ്രാമ പഞ്ചായത്തംഗം.