കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലം ഈ മാസം 18 മുതൽ പൂർണതോതിൽ ഗതാഗതത്തി നായി തുറന്ന് നൽകും.  പാലത്തിൻ്റെ പ്രളയത്തിൽ തകർന്ന കൈവരികളുടെയും അ പ്രോച്ച് റോഡിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗി ച്ച് പൂർത്തികരിച്ച ശേഷമാണ് പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നത്.
കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ സമാനതകളില്ലാത്ത പ്രളയത്തിലാണ് അഞ്ചലിപ്പ പാ ലത്തിൻ്റെ കൈവരികളും, അപ്രോച്ച് റോഡുകളും തകരുന്നത്. തകർന്ന അപ്രോച്ച് റോ ഡുവഴി വാഹനഗതാഗതം ദുഷ്ക്കരമായതോടെ കോട്ടയം ജില്ലാ പഞ്ചായത്ത് അറ്റകുറ്റ പണികൾക്കായി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.തുടർന്നാണ് ഫെബ്രുവരി 2 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഈ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇ പ്പോൾ പൂർത്തിയായത് .മണിമല റോഡിൽ നിന്നും പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരു വശത്തേയ്ക്കും ഒരു മീറ്റർ വീതി കൂട്ടിയാണ് നിലവിൽ അപ്രോച്ച് റോഡ് നവീകരിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയാണ് വീതി കൂട്ടാനാവശ്യമായ സ്ഥലം വിട്ട് നൽകിയത്. വീതി കൂട്ടുന്നതിൻ്റെ ഭാഗമായി റോഡിനോട് ചേർന്നുണ്ടായിരുന്ന 3 വൈ ദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
ഇനിയൊരു പ്രളയത്തെ ചെറുക്കുവാൻ തക്കവിധം ബലവത്തായാണ് അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന് പുറമെ പാല ത്തി ൻ്റെ കൈവരികളും മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.എടുത്ത് മാറ്റാവുന്ന രീതിയിലുള്ള കൈ വരികളാണ് സ്ഥാപിച്ചത്. കൈവരികളുടെയും കലുങ്കുകളുടെയും പെയിൻ്റിംഗ് ജോലി കൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.നിർമ്മാണം പൂർത്തിയായ സ്ഥിതിയ്ക്ക് അ ഞ്ചലിപ്പ പാലം ഈ മാസം 18 മുതൽ പൂർണതോതിൽ തുറന്ന് നൽകുമെന്ന് ജില്ലാ പ ഞ്ചായത്ത് ഡിവിഷനംഗവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ  ജെസി ഷാജൻ അറിയിച്ചു.
ഡോ.എൻ ജയരാജ് എം എൽ എ യാകും പാലം തുറന്ന് നൽകുക. അറ്റകുറ്റപണികൾ പൂർത്തിയായതോടെ പാലത്തിലൂടെ ചെറുവാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നുണ്ട്. പൂർണ്ണതോതിൽ തുറന്ന് നൽകുന്നതോടെ വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോയി തുടങ്ങും.