എ.എസ്.ഐ.യെയും കോടതി ജീവനക്കാരെയും ആക്രമിച്ച് രക്ഷപെട്ട കേസിൽ പ്ര തി അറസ്റ്റിൽ.പൊൻകുന്നം ചിറക്കടവ് മണ്ണംപ്ലാവ് ഓരുകോണൽ മാഹിൻ ജബ്ബാർ(38) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം വൈകി ട്ടോടെ പ്രതിയെ പിടികൂടുകയായിരുന്നു.
ചെക്കുകേസിൽ വാറന്റുമായി കസ്റ്റഡിയിലെടുക്കാൻ ചെന്നതാണ്  എ.എസ്.ഐ.യും കോടതി ജീവനക്കാരും. ഇവരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു പ്രതിയായ  ചിറ ക്കടവ് മണ്ണംപ്ലാവ് ഓരുകോണൽ മാഹിൻ ജബ്ബാർ(38). കോട്ടയം സബ്‌കോടതിയിലെ ഒരു ചെക്കുകേസിൽ പ്രതിയായ ഇയാൾ സമൻസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ആമീൻ, വാറന്റ് എക്‌സിക്യൂഷൻ കമ്മീഷൻ എ ന്നിവർ കസ്റ്റഡിയിലെടുക്കാൻ എത്തിയതാണ്. പൊൻകുന്നം പോലീസിൽ അറിയിച്ച് എ.എസ്.ഐ.യും ഇവരുടെ പ്രതിയുടെ വീട്ടിലെത്തി. വീട്ടിലെത്തി കാര്യങ്ങൾ അറി യിച്ചു.തുടർന്ന് ഇയാൾ പോലീസും കോടതി ജീവനക്കാരുമെത്തിയ സ്വകാര്യ വാഹന ത്തിനടുത്ത് എത്തിയ ഉടൻ ഇവരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പൊൻകുന്നം സ്റ്റേഷനിലെ എ.എസ്.ഐ. ആർ. അജിത്കുമാർ(46) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വീണ് കാലിനും കൈയ്ക്കുമാണ് എ.എസ്.ഐ.ക്ക് പരിക്കേറ്റത്. പിന്നീട് പ്രതിയെ കാഞ്ഞിര പ്പള്ളി കുന്നുംഭാഗത്തുവെച്ച് വൈകിട്ടോടെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.