മുണ്ടക്കയം ചോറ്റിയിൽ വീടുകൾക്ക് നേരെ കല്ലേറ്. രാത്രി കാലങ്ങളിലെ കൂടാതെ പകലും  കല്ലേറുണ്ടാകുന്നത് വീട്ടുകാരെ ഭയപ്പാടിലാഴ്ത്തിയിട്ടുണ്ട്…
ഒന്നര മാസമായി ചോറ്റി ശാന്തിനഗർ ഭാഗത്ത് വീടുകൾക്ക് കല്ലേറുണ്ടാകുവാൻ തുടങ്ങി യിട്ട്.ഇവിടെയുള്ള മൂന്നു വീടുകൾക്ക് നേരെയാണ് രാത്രികാലങ്ങളിലടക്കം കല്ലേറ് ഉണ്ടാ കുന്നത്. കല്ലേറ് സ്ഥിരമായതോടെ വീട്ടുകാരാകെ ഭയപ്പാടിലായിരിക്കുകയാണ്.  ആദ്യനാ ളുകളിൽ രാത്രിയിൽ മാത്രമാണ് കല്ലേറ് ഉണ്ടായിരുന്നതെങ്കിൽ അടുത്ത ദിവസങ്ങളിലാ യി പകലും കല്ലേറ് ഉണ്ടാകുന്നതായി വീട്ടുകാർ പറയുന്നു.
ഒറ്റക്ക് താമസിക്കുന്ന  വയോധികയായ പുറക്കാട്ട് ജാനകി,പുത്തൻവീട്ടിൽ പ്രസാദ്,വട ക്കേൽ പ്രസാദ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് കല്ലേറു സ്ഥിരം സംഭവമായത്. കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ പുറക്കാട്ട് ജാനകിയുടെ വീടിൻ്റെ ജനൽ ചില്ല് ത കരുകയും കൊച്ചുമകൻ്റെ തലയിൽ കല്ല് കൊണ്ട് പരിക്കേൽക്കുകയും ചെയ്തു. പു ത്തൻവീട്ടിൽ പ്രസാദിൻ്റെ  വീടിൻ്റെ ഷീറ്റിനും പൊട്ടലുണ്ടായി.
കല്ലേറ് സ്ഥിരമായതോടെ വീട്ടുകർ മുണ്ടക്കയം പോലീസിൽ പരാതി നൽകി. പത്തോളം തവണ പോലീസ് വന്നു മടങ്ങിയെങ്കിലും കല്ലെറിയുന്നവരെ മാത്രം പിടികൂടാനായിട്ടില്ല പോലീസ് വന്ന് മടങ്ങുമ്പോൾ കല്ലേറ് തുടരുന്നതായിട്ടാണ് പരാതി. നാട്ടുകാർ രാത്രി കാലങ്ങളിൽ അടക്കം തെരച്ചിൽ നടത്തിയെങ്കിലും അതും വിഫലമായി.