ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതി രെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനു പിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിന്‍വലിച്ച തായി കന്യാസ്ത്രീ അറിയിച്ചു. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കടുത്ത മാന സിക സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നല്‍ കുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡന ത്തിനിരായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹ തയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. ഇതിനിടെ, പീഡന പ രാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യ പ്പെട്ട് ഹൈക്കോടതി ജംങ്ഷനില്‍ നിരാഹാര സമരം തുടരുകയാണ്. പരാതി ക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തി ലെ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണു പര സ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നു കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാ ണു ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ ഉപവാസ സമ രം സംഘടിപ്പിച്ചത്. കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നു പറഞ്ഞ കന്യാസ്ത്രീയുടെ കുടുംബം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യ പ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നു വ്യക്തമാക്കി.