കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കുമ്പോ ഴും അന്തിമ പട്ടികയിൽ തർക്കം തുടരുകയാണ്.അതിനിടെ ഉമ്മൻചാണ്ടിയെ മത്സരിപ്പി ക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്.ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു.തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരി ച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് തിരിച്ച് വിളിപ്പി ച്ചു. ഉമ്മൻചാണ്ടി മത്സരരംഗത്ത്  ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോൺഗ്രസ് ക്യാമ്പിൽ നിന്ന് വരുന്നത്.

ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയാകുമെന്ന് ഏറെക്കുറെ ഉറ പ്പാണ്. ആന്‍റോ ആന്‍റണിയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാകും.തൃശൂരിൽ ടി. എൻ പ്രതാപന്‍റെ പേരിനാണ് പരിഗണന. ചാലക്കുടിയിൽ ബെന്നിബെഹ്നാനും കെപി ധനപാലനുമാണ് പട്ടികയിൽ. ഉമ്മൻചാണ്ടി സ്ഥാനാര്‍ത്ഥിയായാൽ പിന്നെ ബെന്നി ബഹ്നാന് സ്ഥാനാര്‍ത്ഥിയാകാൻ ഗ്രൂപ്പ് സമവാക്യം അനുവദിക്കുമോ എന്ന് വ്യക്തമല്ല.

ഉമ്മൻ ചാണ്ടി മത്സരിക്കേണ്ടത് അനിവാര്യമാണെന്നും മൂന്ന് മണ്ഡലങ്ങളിലെ ജയസാധ്യത അദ്ദേഹത്തെ ആശ്രയിച്ചാണെന്നും നേതാക്കൾ ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് വിവരം. ഇടുക്കി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലൊന്നിൽ ഉമ്മൻ ചാണ്ടി വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം.ഇതിനിടെ, സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് ഗ്രൂപ്പ് തർക്കവും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.

ഹൈക്കമാൻഡ് സമ്മർദം ചെലുത്തിയാൽ അദ്ദേഹത്തിന് മത്സരിക്കാതിരിക്കാനാവില്ലെന്നാണ് മറ്റ്ചില നേതാക്കളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.