ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാർഥി നിർണയം ബിജെപി കേന്ദ്രനേതൃത്വത്തിന് തലവേദനയാകുന്നു. പത്തനംതിട്ട സീറ്റിനായി നാല് നേതാക്കൾ രംഗത്തെത്തിയതോടെയാണ് കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലായത്.കെ.സുരേന്ദ്രൻ, എം.ടി.രമേശ്, പി.എസ്.ശ്രീധരൻപിള്ള തുടങ്ങിയവർ ഈ സീറ്റിനായി ആദ്യം മുതൽ തന്നെ ശ്രമിച്ചിരുന്നു.

ഇപ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഈ സീറ്റിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെ കേന്ദ്രനേതൃത്വം വെട്ടിലായി.തൃശൂർ അല്ലെങ്കിൽ പത്തനംതിട്ട എന്നാണ് കെ.സുരേന്ദ്രന്‍റെ ആവശ്യം. ആദ്യം മത്സരരംഗത്തേക്ക് ഇത്തവണയില്ലെന്ന് പറഞ്ഞ എം.ടി.രമേശ് പത്തനംതിട്ടയിലാണെങ്കിൽ മാത്രം താൻ മത്സരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.