കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പാലത്തിന് സമീപം സാമൂഹ്യ വിരുദ്ധർ വൻതോതിൽ ആറ്റിലേക്കു മാലിന്യങ്ങൾ തള്ളുന്നു. തലമുടി, രക്തംപുരണ്ട തുണികൾ, ഹോട്ടൽ വേസ്റ്റുകൾ, ബിയർ കുപ്പികൾ, ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ, ഇറച്ചി വേസ്റ്റുകൾ എന്നിവയാണ് പാലത്തിന് സമീപം തള്ളിയ നിലയിൽ കണ്ടെത്തിയത്. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം ജനങ്ങൾ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.

സ്ഥിരമായ മാലിന്യ നിക്ഷേപം മൂലം സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും സമീപവാസികളും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം മാലിന്യത്തിന് ആരോ തീയിടുകയും അടുത്തുള്ള മരങ്ങളിൽ തീ പടരുകയും ചെയ്തു. പിന്നീട് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപ സ്ഥാപനത്തിലെ ജീവനക്കാർ പഞ്ചായത്തിൽ പരാതി നല്കി.