കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ പരിസരത്ത് കെട്ടിടാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്രൗണ്ടിനോട് ചേർന്നാണ് റോഡ് വക്കിൽ പഴയ കെട്ടിടത്തിന്‍റെ പൊളിച്ചു നീക്കിയ മാലിന്യങ്ങളടക്കം തള്ളിയ നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മാലിന്യങ്ങൾ.

ഈ ഭാഗത്ത് കാടുകൾ വളർന്ന് നിൽക്കുന്നയിടം കൂടിയായിരുന്നതിനാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടുന്ന നിലയിലായിരുന്നില്ല. ടൈലുകളും തറയിലെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും പഴയ വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിച്ചിരുന്നത്. സമീപത്തായുള്ള ഓടയിലും പൊട്ടിയ ടൈലുകൾ തള്ളിയതായി കണ്ടെത്തി. ടൈലുകൾ ഇട്ടതു മൂലം ഇവിടെ വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്ന നിലയിലായിരുന്നു.

ചിറക്കടവ് പഞ്ചായത്ത് മെംബർ ആന്‍റണി മാർട്ടിന്‍റെ നേതൃത്വത്തിൽ മാലിന്യങ്ങൾഇവിടെ നിന്ന് വാഹന സഹായത്തോടെ നീക്കം ചെയ്തു. സംഭവം സംബന്ധിച്ച് പോലീസിലും പഞ്ചായത്തിലും പരാതി നൽകിയതായി മെംബർ അറിയിച്ചു.