നടപടിക്രമങ്ങളുടെയും സാങ്കേതികതയുടേയും പേരിൽ ചുവപ്പുനാടയിൽ കുരുങ്ങി പ്പോയ സർക്കാർ സഹായങ്ങൾ മുതൽ വഴിത്തർക്കം വരെയുള്ള സാധാരണ മനുഷ്യരു ടെ പ്രശ്നങ്ങൾക്ക് കരുതലും കൈത്താങ്ങുമൊരുക്കിയുള്ള കാഞ്ഞിരപ്പള്ളി താലൂക്കു തല അദാലത്ത് ശനിയാഴ്ച രാവിലെ മുതൽ പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാ ളിൽ നടക്കും.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമാ യിട്ടാണ് താലൂക്ക് തലങ്ങളിൽ കരുതലും കൈത്താങ്ങും അദാലത്ത് സംഘടിപ്പിക്കുന്ന ത്.രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് അദാലത്ത് നടക്കുക. സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പുമന്ത്രി റോഷി അ ഗസ്റ്റിനും നേതൃത്വം നൽകുന്ന അദാലത്തിൽ പരാതികളില് തീർപ്പൊരുക്കും.നേരത്തേ രജിസ്റ്റർ ചെയ്ത മുഴുവൻ പരാതികളിലും അപേക്ഷകർക്കു പറയാനുള്ളത് കേട്ടു തീരു മാനമെടുക്കും.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂ മി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ -തണ്ണീർത്തട സം രക്ഷണം,ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർ ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങ ളുമായി ബന്ധപ്പെട്ടവ,പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്,വന്യജീവി ആക്രണങ്ങളിൽ നിന്നുളള സംരക്ഷണം,വിവിധ സ്‌കോള ർഷിപ്പ് സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ,വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരി ഹാരം,കൃഷിനാശത്തിനുള്ള സഹായങ്ങൾ,കാർഷിക വിളകളുടെ സംഭരണവും വിത രണവും, വിള ഇൻഷുറൻസ്,ഭക്ഷ്യ സുരക്ഷ,മത്സ്യബന്ധന തൊഴിലാളികളുമായി ബ ന്ധപ്പെട്ടവ,ആശുപത്രികളിലെ മരുന്നുക്ഷാമം,ശാരീരിക / ബുദ്ധി / മാനസിക വൈക ല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ,വിവിധ ക്ഷേമനിധി ബോ ർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.